നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തിൽ ഉദ്യോഗസ്ഥരുടെ അറിവുണ്ടായിരുന്നെന്നു ഫൈസൽ ഫരീദ് . ഫൈസലിന്റെ മൊഴി എൻഐഎ രേഖപ്പെടുത്തി.കേരളത്തിലെ വിമാനത്താവളങ്ങളെ കൂടുതൽ ആശ്രയിച്ചത് ഉദ്യോഗസ്ഥ പിന്തുണ കൂടുതലായത് കൊണ്ടാണെന്ന് ഫൈസൽ ഫരീദ് വ്യക്തമാക്കി.
കൊച്ചിയിൽ കാര്യങ്ങൾ കർശനമായിരുന്നതിനാൽ തിരുവനന്തപുരം തെരഞ്ഞെടുക്കുകയായിരുന്നു.നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തിൽ ഉദ്യോഗസ്ഥരുടെ അറിവുണ്ടായിരുന്നെന്നും ഫൈസൽ വ്യക്തമാക്കി. സ്വർണക്കടത്തിലെ കണ്ണി മാത്രമാണ് താനെന്നും ഫൈസൽ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കടത്ത് പിടിയ്ക്കപ്പെടുമെന്ന് കരുതിയില്ലെന്ന് ഫൈസൽ.
അതേസമയം ശിവശങ്കറുമായി നേരിട്ട് ബന്ധമില്ലെന്നും സ്വപ്നക്കും സരിത്തിനും ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടെന്നും ഫൈസൽ ഫരീദ് ദുബായിൽ എൻഐഎ നടത്തിയ ചോദ്യം ചെയ്യലിൽ ഫൈസൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക