ബെംഗളൂരു: എന്റെ വീടെന്തിനാണ് നിങ്ങള്‍ അഗ്നിക്കിരയാക്കിയത്? . ഞാന്‍ എന്ത് തെറ്റാണ് ചെയ്തത് ?
തൊണ്ടയിടറികൊണ്ടാണ് ബെംഗളൂരു പുലികേശിനഗര്‍ എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ചോദ്യം. ചൊവ്വാഴ്ച ബെംഗളൂരു ഡിജെ ഹള്ളിയില്‍ ഉണ്ടായ ആക്രമത്തില്‍ ശ്രീനിവാസ മൂര്‍ത്തിയുടെ വീട് ആക്രമികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. അക്രമികള്‍ രണ്ട് പോലീസ് സ്റ്റേഷനുകളും അഗ്നിക്കിരയാക്കി. അക്രമത്തില്‍ മൂന്ന് പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
” എന്തിനാണ് എന്റെ വീട് ആക്രമിച്ചത്. ഞാനെന്താണ് ചെയ്തത്.ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തോ. ഞാനെന്തിങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ നിങ്ങള്‍ക്ക് പോലീസില്‍ പരാതിപ്പെടുകയോ മാധ്യമങ്ങളെ സമീപിക്കുകയോ ചെയ്യാമായിരുന്നു. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ട് തന്നെ ഈ ആക്രമണം എന്നെ വളരെ അധികം വേദനിപ്പിക്കുന്നു”. ശ്രീനിവാസ മൂര്‍ത്തി വ്യക്തമാക്കി. തന്റെ സഹോദരിയുടെ മകന് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായി ശിക്ഷിക്കുകയാണ് വേണ്ടത്. അല്ലാതെ ആക്രമം നടത്തുകയല്ലെന്നും മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. തന്റെ വീടിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു സാമൂഹികമാധ്യമത്തില്‍ വിദ്വേഷ പോസ്റ്റിട്ടതിനെത്തുടര്‍ന്നാണ് ഡി.ജെ. ഹള്ളി, കെ.ജി. ഹള്ളി പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെയും കാവല്‍ബൈരസന്ദ്രയിലെ ശ്രീനിവാസ മൂര്‍ത്തിയുടെ വീടിനുനേരെയും ആക്രമണമുണ്ടായത്. 200-ഓളം വാഹനങ്ങള്‍ കത്തിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുയുവാക്കളാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ. നേതാവ് മുസമില്‍ പാഷയടക്കം 145 പേരെയാണ് അറസ്റ്റുചെയ്തത്. കണ്ടാലറിയാവുന്ന 300 ആളുടെ പേരിലും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട ശ്രീനിവാസമൂര്‍ത്തി എം.എല്‍.എ.യുടെ സഹോദരിയുടെ മകന് നവീനിന്റെ പേരിലും പോലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക