കോവിഡ് സമ്പര്‍ക്ക വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ ഒഴിവാക്കി.
കർശന ഉപാധികളോടെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാല്‍ ജില്ലയില്‍ യാതൊരു തരത്തിലുള്ള ഒത്തു ചേരലുകളും അനുവദിക്കില്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ചു തന്നെയായിരിക്കും ജില്ലയിലെ പ്രവത്തനങ്ങൾ മുന്നോട്ടു പോകുക. ലോക്ക്ഡൗണ്‍ പിൻവലിച്ചെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും.
വാണിജ്യ സ്ഥാപനങ്ങള്‍ വൈകുന്നേരം 5 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളു. കണ്ടെയിന്മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും കളക്ടര്‍ അറിയിച്ചു. കോഴിക്കോട് ഇന്ന് 151 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 116 പേര്‍ക്ക് രോഗം ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക