ഇന്ത്യയില്‍ കോവിഡ് വാക്സിന് ലഭ്യമായാല്‍ ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ അറിയിച്ചു. വാക്സിന് കണ്ടെത്താനായി ഗവേഷകര്‍ ഏറെ പരിശ്രമിക്കുന്നുണ്ട്. ഡല്‍ഹി റെഡ് ഫോര്‍ട്ടിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ഇതൊരു ചരിത്രപരമായ സമയമാണ്. ആരോഗ്യ മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്’ പദ്ധതിക്ക് സാധിക്കുമെന്നും അശ്വനി കുമാര്‍ ചൗബേ വ്യക്തമാക്കി. മൂന്ന് വാക്സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണുള്ളത്.
വാക്സിന് പരീക്ഷണം വിജയിച്ചാല്‍ കോവിഡ് പോരാളികള്‍ക്കാവും വാക്സിന് ആദ്യം ലഭ്യമാക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിന് നല്‍കുന്നത് മഹനീയ സേവനമാണെന്നും നിശ്ചയദാര്‍ഢ്യം കൊണ്ട് കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ നമുക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക