അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യക്കാര്‍ക്ക് നേട്ടമാകുന്ന പ്രഖ്യാപനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന് രംഗത്ത്. അധികാരത്തിലെത്തിയാല്‍ എച്ച് വണ്‍ ബി വിസ സമ്പ്രദായം പരിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഓരോ രാജ്യങ്ങള്‍ക്കും ഗ്രീന്‍ കാര്‍ഡുകളുടെ ക്വാട്ട അനുവദിക്കുന്നത് അവസാനിപ്പിക്കുമെന്നും ബൈഡന് പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നിലവിലുള്ള നയങ്ങളിൽ ഭേദഗതി വരുത്തുമെന്ന് ബൈഡൻ വ്യക്തമാക്കി.
ഇന്ത്യക്കാരില്‍ സ്വാധീനം ചെലുത്താന്‍ പര്യാപ്തമായ പ്രഖ്യാപനമാണിത്. അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യാന്‍ വിദേശികള്‍ക്ക് അനുവദിക്കുന്നതാണ് എച്ച് വണ്‍ ബി വിസ. ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വർഷംതോറും ആയിരക്കണക്കിന് ആളുകളെയാണ് അമേരിക്കന്‍ കമ്പനികളില്‍ ജോലിക്ക് എടുക്കുന്നത്. ഇവരെല്ലാം എച്ച് വണ്‍ ബി വിസ പ്രകാരമാണ് അമേരിക്കയിലെത്തുന്നത്.
ഹൈദരാബാദിലെ മൃഗശാലയില്‍ ജനിച്ച കടുവക്കുട്ടിക്ക് ലഡാക്കില്‍ വീരമൃത്യു വരിച്ച സൈനികന്റെ പേര്
ഇന്ത്യയുടെ 74-മത് സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ സമൂഹം മുന്നോട്ടു വച്ച കുടുംബാടിസ്ഥാനത്തിലുള്ള കുടിയേറ്റത്തിനും മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും വിസ ആവശ്യത്തിനും ബൈഡന് പിന്തുണ ഉറപ്പു നല്കി. അമേരിക്കയില്‍ ഉയര്‍ന്നു വരുന്ന വംശീയതയും മതപരവും ഭാഷാപരവുമായ അസമത്വവും അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അമേരിക്കയ്ക്കായി ഇന്ത്യക്കാർ നല്കുന്ന സംഭാവനകള്‍ വിലമതിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 13 ലക്ഷത്തോളം ഇന്ത്യന്‍-അമേരിക്കന്‍ വോട്ടര്‍മാരാണ് യുഎസിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക