സർക്കാർ ജീവനക്കാർക്കുള്ള ശമ്പളവും പെൻഷനും ഓണത്തിന് മുൻപ് വിതരണം ചെയ്യാൻ തീരുമാനം. ആയതിനാൽ അടുത്ത രണ്ടാഴ്ച കൊണ്ട് ആറായിരം കോടിയോളം രൂപ ചെലവഴിക്കേണ്ടി വരുമെന്നും ട്രഷറി ഡ്രാഫ്റ്റിലാകുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. ഈ മാസം 20ന് പെൻഷനും 24 – ാ൦ തീയതി ശമ്പളവും വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷം ഡിസംബർ വരെയുള്ള പാദത്തിൽ അനുവദിച്ച വായ്പ എടുത്തുകഴിഞ്ഞു.
ടിക് ടോക്കിനു ശേഷം അലിബാബയെയും നിരോധിക്കാൻ ട്രംപ്; കൂടുതല്‍ ചൈനീസ് ആപ്പുകൾ നിരോധിച്ചേക്കും
കേന്ദ്ര സർക്കാർ അധികമായി അനുവദിച്ച ഉപാധികളില്ലാത്ത അരശതമാനം വായ്പ എടുത്താലേ ഓവർ ഡ്രാഫ്റ്റ് നികത്താൻ സാധിക്കൂ. ധന ഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനത്തിന് മൂന്നു ശതമാനം വായ്പ എടുക്കുന്നതിനെ അനുവാദമുള്ളു. അധികം വായ്പ എടുക്കണമെങ്കിൽ നിയമം പാസാക്കണം. 24ന് ഒരു ദിവസത്തേക്ക് മാത്രമാണ് നിയമസഭ ചേരുന്നത് എന്നതിനാൽ ബില്ല് പാസാക്കാൻ സാധിക്കുകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക