ശ്രീകണ്ഠപുരം (കണ്ണൂര്‍): പട്ടിക്ക് തീറ്റ കൊടുത്തില്ലെന്നാപിച്ച് മദ്യലഹരിയില്‍ മകനെ കുത്തിക്കൊന്ന കേസില്‍ പിതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. പയ്യാവൂര്‍ ഉപ്പുപടന്നയിലെ ഷാരോണ്‍ (20) കൊല്ലപ്പെട്ട കേസില്‍ പിതാവ് തേരകത്തനാടി സജി (53) ആണ് റിമാന്‍ഡിലായത്.
ശനിയാഴ്ച വൈകീട്ടായിരുന്നു ദാരുണമായ കൊല നടന്നത്. ഭാര്യ വിദേശത്തായതിനാല്‍ സജിയും മക്കളും മാത്രമാണ് വീട്ടിലുള്ളത്. മദ്യപിച്ചു ലക്കുകെട്ട് വീട്ടിലെത്തിയ സജി മക്കളെ പതിവായി ഉപദ്രവിക്കുമായിരുന്നത്രേ. ഇത് ഷാരോണ്‍ ചോദ്യം ചെയ്യാറുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടില്‍ നിത്യവും വഴക്കും കൈയ്യാങ്കളിയും നടന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
സംഭവത്തിന്‍െറ തലേന്ന് ഉണ്ടായ വഴക്കിനിടയില്‍ സജിക്ക് വീണ് പരിക്കേറ്റിരുന്നു. ഇതിന്‍െറ പക കൂടിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശനിയാഴ്ച വൈകീട്ട് മദ്യപിച്ച് വീട്ടിലെത്തിയ സജി, പട്ടിക്ക് തീറ്റ കൊടുത്തില്ലെന്നാരോപിച്ച് ഷാരോണുമായി വഴക്കുണ്ടാക്കി. ഇതിനിടെയാണ് കൈയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് ഷാരോണിന്‍െറ പുറത്ത് കുത്തിയത്. നിലവിളിച്ച് പിടഞ്ഞു വീണ ഷാരോണിനെ ഓടിയെത്തിയ നാട്ടുകാര്‍ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകവെ മരണപ്പെടുകയായിരുന്നു.
കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?
ഉടന്‍ സ്ഥലത്തെത്തിയ പയ്യാവൂര്‍ എസ്.ഐ പി.സി രമേശന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മന:പൂര്‍വ്വമുള്ള കൊലയാണെന്ന് തെളിഞ്ഞത്.
ഇറ്റലിയില്‍ നഴ്സായ സില്ജയാണ് ഷാരോണിന്‍െറ മാതാവ്. സഹോദരന്: ഷാര്‍ലെറ്റ് (വിദ്യാര്‍ഥി). പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പിന്നീട് സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക