സഭാതര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍തോമന്‍ പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തു. പൊലീസ് പള്ളിയുടെ ഗേറ്റ് പൊളിച്ച് അകത്തേക്ക് കടന്നു. ഉപവാസ പ്രാര്‍ഥനായജ്ഞം നടത്തിയ യാക്കോബായ സഭാംഗങ്ങളെ അറസ്റ്റുചെയ്തു നീക്കി. വൈദികര്‍ക്കും വിശ്വാസികള്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. അറസ്റ്റ് ചെയ്തവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. പള്ളി താല്കാലികമായി പൂട്ടാന്‍ ഹൈക്കോടതി കലക്ടറോട് നിര്‍ദേശിച്ചിരുന്നു.
ഇന്ന് മുതല്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ സമയക്രമീകരണം
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പള്ളി ഏറ്റെടുക്കാന്‍ നേരത്തെ പൊലീസ് എത്തിയിരുന്നുവെങ്കിലും യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടിവന്നു. ഓര്‍ത്തഡോക്സ് സഭ തുടര്‍ന്ന് വീണ്ടും കോടതിയെ സമീപിച്ചു. എത്രയും പെട്ടെന്ന് പള്ളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതി നല്കിയ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ജില്ലാഭരണകൂടം പള്ളി ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയത്.
എന്നാല്‍ സാവകാശം വേണമെന്നാണ് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടത്. ഇന്ന് ഹൈക്കോടതി ഹരജി പരിഗണിക്കുന്നതിനാല്‍ 10 മണി വരെ സാവകാശം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കോടതി കലക്ടര്‍ക്ക് അന്ത്യശാസനം നല്കിയ സാഹചര്യത്തിലാണ് ഇന്ന് തന്നെ പള്ളി ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക