തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില് ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയത്തിന്റെ കാലാവധി ഓഗസ്റ്റ് 31-ന് തീരും. മൊറട്ടോറിയം നീട്ടി നൽകേണ്ടെന്നാണ് റിസർവ് ബാങ്ക് തീരുമാനം. നിലവിലുള്ള വായ്പകൾ പുനഃക്രമീകരിച്ച് രണ്ടുവർഷംവരെ നീട്ടാനും ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
രാജ്യസഭാ തിരഞ്ഞെടുപ്പ്: വിപ്പിനെ ചൊല്ലിയും ജോസ്-ജോസഫ് പോര് മുറുകുന്നു
കോവിഡ് പശ്ചാത്തലത്തിലാണ് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മാർച്ച് ഒന്നുമുതൽ ഓഗസ്റ്റുവരെ രണ്ടുഘട്ടങ്ങളിലായി ആറ് മാസം മൊറട്ടോറിയം കിട്ടി. വായ്പ തിരിച്ചടവ് നിർത്തിവെയ്ക്കുന്നത് പരിഹാരമല്ലെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർമുതൽ വായ്പകളുടെ തവണകൾ തിരിച്ചടയ്ക്കേണ്ടിവരും. നിലവിലെ വായ്പകളുടെ കാലാവധി രണ്ടുവർഷംവരെ നീട്ടി പുതുക്കാനാണ് അവസരം കൊടുക്കുക.
അതിനുശേഷം ആറുമാസംകൂടി മൊറട്ടോറിയം കാലത്തെ കുടിശ്ശിക അടയ്ക്കാൻ സാവകാശം കിട്ടും.
മൊറട്ടോറിയം കാലത്തെ പലിശ വരുന്ന മാർച്ചിനുള്ളിൽ അടച്ചുതീർത്താൽ മതി.
പൊതുമേഖല, പബ്ലിക് ലിമിറ്റഡ്, സഹകരണ മേഖലയിലുള്ള ബാങ്കുൾക്കെല്ലാം ഈ തീരുമാനം ബാധകമാണ്. ബാങ്കുകളിൽനിന്ന് എടുത്തിട്ടുള്ള എല്ലാ വായ്പകളും പുതുക്കാം. പുതുക്കി നീട്ടുന്ന കാലാവധിക്ക് പലിശ ഉണ്ട്. തിരിച്ചടവിന് ഇന്നുള്ള തവണത്തുകയിൽ കുറവ് ലഭിക്കാനും സാദ്ധ്യത ഉണ്ട്. കഴിഞ്ഞ ഫെബ്രുവരിവരെ വായ്പത്തുക കൃത്യമായി അടച്ചവർക്കാണ് പുതിയ ആനുകൂല്യം കിട്ടുക. കുടിശ്ശിക ഉള്ള വായ്പക്കാർ അത് ക്രമപ്പെടുത്തുന്ന മുറയ്ക്ക് പുതിയ അവസരത്തിന് അർഹരാകും.
പിഎസ്സി പരീക്ഷാ രീതിയിൽ മാറ്റം; പുതിയ ക്രമീകരണങ്ങൾ വിശദീകരിച്ച് പി.എസ്.സി ചെയർമാൻ
വിദ്യാഭ്യാസ വായ്പയ്ക്ക് ഇളവ് കിട്ടും
10 മുതൽ 11 ശതമാനം നിരക്കിൽ ബാങ്കുകളിൽനിന്നും വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ പുനഃക്രമീകരിക്കാൻ അവസരം ഉണ്ട്. റിപ്പോ നിരക്കിലേക്ക് വിദ്യാഭ്യാസ വായ്പ മാറ്റിയാൽ പലിശ നിരക്ക് കുറച്ചുകിട്ടും. റിസർവ് ബാങ്ക്, ബാങ്കുകൾക്ക് നൽകുന്ന വായ്പാ നിരക്കാണിത്. ചില ബാങ്കുകൾ, റിപ്പോ നിരക്കിലേക്ക് വിദ്യാഭ്യാസ വായ്പ മാറ്റാമെന്ന് കാണിച്ച് അറിയിപ്പുകൾ നൽകിത്തുടങ്ങി.
സർഫാസി നടപടികൾ ആരംഭിക്കുന്നു
അതേസമയം, ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തവർക്കെതിരേ നടപടി തുടങ്ങും.
ഈടുവെച്ചിരിക്കുന്ന വസ്തു, കെട്ടിടം തുടങ്ങിയവയിൽ സെപ്റ്റംബർ ഒന്നുമുതലാണ് നടപടി. സർഫാസി നിയമപ്രകാരമാണിത്. കഴിഞ്ഞ ജനുവരിയിൽ ഇത്തരക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും തുടർനടപടികൾ മുടങ്ങിയിരിക്കുകയായിരുന്നു. ജപ്തി നടപടികളിലേക്ക് നീങ്ങാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക