കൊമ്പങ്കേരിയില്‍ ഭര്‍തൃമാതാവിനെ കുത്തിക്കൊന്ന മരുമകളുടെ അറസ്റ്റ് രേഖപ്പെടുത്തി. അമ്മയെ കുത്തുന്നതിനു മുമ്പ് ലിന്‍സി തന്നെ ആക്രമിച്ചതായി മകന് ബിജി പറഞ്ഞു. ഭര്‍ത്താവ് ബിജിയുടെ കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്.
പത്തനംതിട്ട എസ്പി കെ ജി സൈമണ്‍ ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് നിരണം കൊമ്പങ്കേരി പ്ലാംപറമ്ബില്‍ കുഞ്ഞൂഞ്ഞമ്മ കൊല്ലപ്പെട്ടത്. മരുമകള്‍ ലിന്‍സി കത്രിക കൊണ്ട് കുത്തുകയായിരുന്നു.
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് യാത്രികന് ദാരുണാന്ത്യം
വീട്ടില്‍ വച്ചു തന്നെ കുഞ്ഞുഞ്ഞമ്മ മരിച്ചു. മകന് ബിജിയുടെ ഭാര്യയാണ് ലിന്‍സി. തിങ്കളാഴ്ച വൈകുന്നേരം ഡോക്ടറെ കണ്ട് മടങ്ങിവരും വഴി ഓട്ടോയില്‍ വച്ച് ഭര്‍ത്താവ് ബിജിയും ലിന്‍സിയുമായി വഴക്കുണ്ടായി. വീട്ടിലെത്തിയപ്പോഴും വഴക്ക് തുടര്‍ന്നു. ബിജിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് കുഞ്ഞുഞ്ഞമ്മയെ ലിന്‍സി കുത്തിയത്. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ലിന്‍സിയെ ബിജി വിവാഹം കഴിക്കുന്നത്.
ഇവരുടെ വീട്ടില്‍ വഴക്ക് പതിവായിരുന്നതിനാല്‍ ശ്രദ്ധിച്ചില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്. പ്രതി ലിന്‍സിയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രാവിലെ രേഖപ്പെടുത്തി. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ലിന്‍സിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക