പെരിങ്ങോളം റംല കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്. മാറാട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസില്‍
റംലയുടെ ഭര്‍ത്താവ് നാസര്‍ പ്രതിയാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2017 സെപ്റ്റംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
പ്രഭാസിന്റെ 3D ആക്ഷൻ ത്രില്ലർ ‘ആദിപുരുഷ്’ മോഷൻ പോസ്റ്റർ എത്തി
പെരിങ്ങോളം തടമ്പാട്ടുതാഴത്തെ വാടക വീട്ടിലായിരുന്നു റംലയും ഭര്‍ത്താവ് നാസറും താമസിച്ചിരുന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ റംലയുമായി നാസര്‍ വഴക്കുണ്ടാക്കുകയായിരുന്നു. പണവും റംലയുടെ ഫോണും ആവശ്യപ്പെട്ടായിരുന്നു വഴക്ക്. കൊടുവാള്‍കൊണ്ട് തലയ്ക്കും കത്തികൊണ്ട് വയറിനും വെട്ടേറ്റ റംല ആശുപത്രിയില്‍ എത്തും മുമ്പ് മരിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമയുടെ മൊഴിയായിരുന്നു നിര്‍ണ്ണായകമായത്. കരച്ചില് കേട്ട് ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന റംലയെയും കത്തിയുമായി നില്ക്കുന്ന നാസറിനെയും കണ്ടെന്നായിരുന്നു ഇയാൾ നൽകിയ മൊഴി. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് നാസര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക