തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് ജില്ലയിലെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിലും പരിസരങ്ങളിലും സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പടെ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ കഴിഞ്ഞദിവസം കൂടിയ വ്യാപാര വ്യവസായ വാണിജ്യ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചു. ജനങ്ങള്‍ക്ക് പരമാവധി അസൗകര്യം ഉണ്ടാവാത്ത രീതിയിലായിരിക്കും നിയന്ത്രണങ്ങള്‍ നടപ്പാക്കുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ജില്ലാകളക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രധാന നിര്‍ദ്ദേശങ്ങള്‍
സ്ഥാപനങ്ങളിലും പരിസരങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ സ്വീകരിക്കണം. സ്ഥാപനത്തിനുളളില്‍ ഒരേസമയം ഉള്‍ക്കൊളളാവുന്ന ആളുകളുടെ എണ്ണം പ്രത്യേകം പ്രദര്‍ശിപ്പിക്കണം. സാമൂഹ്യ അകലം ഉറപ്പുവരുത്താന്‍ ക്യു, ടോക്കണ്‍ സംവിധാനം എന്നിവ ഏര്‍പ്പെടുത്താം. ആളുകള്‍ നില്‍ക്കേണ്ട സ്ഥാനങ്ങള്‍ തറയില്‍ അടയാളപ്പെടുത്തേണ്ടതാണ്.
കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കപ്പെടുന്നില്ല എന്ന് പൊലീസ് ഉറപ്പുവരുത്തണം. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ടീമിനെ ഏര്‍പ്പെടുത്തണം. ഓരോ താലൂക്കിലും ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ കുറഞ്ഞത് അഞ്ച് സ്പെഷ്യല്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് കൊവിഡ് പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ഫീല്‍ഡ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും വേണം.
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം ആഗസ്റ്റ് മാസം അവസാന ആഴ്ചയില്‍ വരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ചന്തകളിലും മറ്റു വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും പതിവില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഈ സ്ഥലങ്ങളില്‍ സാമൂഹിക അകല പാലനം ഉണ്ടായില്ലെങ്കില്‍ അതിതീവ്രമായ കോവിഡ് വ്യാപനം നടന്നേക്കാം. ഇത് മുന്നില്‍കണ്ടുകൊണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 18.08.2020 ന് തിരുവനന്തപുരം ജില്ലയിലെ വ്യാപാര വ്യവസായ വാണിജ്യ പ്രതിനിധികളുടെ യോഗം ചേരുകയും സ്ഥാപനങ്ങളിലും പരിസരങ്ങളിലും സാമൂഹിക അകലപാലനം ഉള്‍പ്പെടെയുള്ള കോവിഡ്19 നിര്‍വ്യാപന പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഓണക്കാലത്ത് ചന്തകളിലും മറ്റു വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന തിക്കും തിരക്കും ഒഴിവാക്കുന്നതിനും ജനങ്ങള്‍ക്ക് പരമാവധി അസൗകര്യം ഉണ്ടാകാത്ത രീതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് സജ്ജീകരിക്കുന്നതിന്, 2005 ലെ ദുരന്തനിവാരണ നിയമവകുപ്പിലെ 30, 34 എന്നീ വ്യവസ്ഥകള്‍ പ്രകാരം പുറപ്പെടുവിച്ച ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍:
1) വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും പരിസരങ്ങളിലും വ്യക്തികളുടെ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്.
• സ്ഥാപനത്തിനുള്ളില്‍ ഒരേസമയം ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണം പ്രത്യേകം പ്രദര്‍ശിപ്പിക്കേണ്ടതാണ്.
• സാമൂഹിക അകലം അകലെ ബാലനും ഉറപ്പുവരുത്തുന്നതിന് ക്യു സംവിധാനം, ടോക്കണ്‍ സംവിധാനം എന്നിവ ഏര്‍പ്പെടുത്തേണ്ടത്.
• തറയില്‍ ആളുകള്‍ നില്‍ക്കേണ്ട സ്ഥാനങ്ങള്‍ അടയാളപ്പെടുത്തേണ്ടതാണ്.
2) പോലീസ് ഇത്തരം സ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നില്ലെന്നും സാമൂഹിക അകല പാലനം ഉള്‍പ്പെടെയുള്ള കോവിഡ്19 നിര്‍വ്യാപന പ്രോട്ടോകോള്‍ ലംഘിക്കപ്പെടുന്നില്ല എന്നും ഉറപ്പു വരുത്തേണ്ടതാണ്.
• വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 പ്രകാരം നടപടി സ്വീകരിക്കേണ്ടതാണ്.
3) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നില്ലെന്നും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ്19 നിര്‍വ്യാപന പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ടീമിനെ ഉപയോഗിക്കേണ്ടതാണ്.
• കോവിഡ്19 നിര്‍വ്യാപന പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ 2020ലെ കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരവും, 1960 ലെ ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരവും നടപടി സ്വീകരിക്കേണ്ടതാണ്.
4) തഹസില്‍ദാര്‍ ആന്‍ഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഓരോ താലൂക്കിലും ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ കുറഞ്ഞത് അഞ്ച് സ്പെഷല്‍ സ്ക്വാഡുകള്‍ രൂപീകരിച്ച വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ കോവിഡ്19 നിര്‍വ്യാപന പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഫീല്‍ഡ് പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതാണ്.
• വോളണ്ടിയര്‍മാരുടെ സേവനം കൂടി പ്രയോജനപ്പെടുത്തി ഇന്‍ഫര്‍മേഷന്‍ എഡ്യൂക്കേഷന്‍ കമ്മ്യൂണിക്കേഷന്‍ (കഋഇ) മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് പൊതു ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തേണ്ടതുമാണ്.
• വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും കോവിഡ്19 നിര്‍വ്യാപന പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ് 2020 പ്രകാരവും ക്രിമിനല്‍ നടപടിക്രമം പ്രകാരവുംനടപടി സ്വീകരിക്കേണ്ടതാണ്.
https://www.facebook.com/collectortvpm/posts/2627489897566535
പ്രതികരിക്കാൻ ഇവിടെ എഴുതുക