കോവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി റഷ്യ. ലോകത്ത് ആദ്യമായി വാക്സിൻ വികസിപ്പിച്ചതായി അവകാശപ്പെട്ടത് റഷ്യയായിരുന്നു. 40,000 പേരിലാണ് ഒരുസമയം റഷ്യ ആദ്യമായി കോവിഡ് വാക്സിന് പരീക്ഷിക്കുന്നത്. രാജ്യത്തെ ജനങ്ങളില്‍ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം നടത്തുന്നത്.
ഒരിക്കൽ കോവിഡ് മുക്തി നേടിയാൽ വീണ്ടും രോഗം വരുമെന്നതിന് തെളിവില്ലെന്ന് ഐസിഎംആര്‍
വാക്സിന് ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തന്റെ മകള്‍ക്ക് ഇതിനകം കുത്തിവയ്പ്പ് നടത്തിയതായും റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന് വ്യക്തമാക്കിയിരുന്നു. പരിശോധനയില്‍ വാക്സിന് കാര്യക്ഷമമാണെന്ന് തെളിഞ്ഞതായും കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. കോവിഡ് വാക്സിന് സ്പുട്നിക് അഞ്ച് എന്നാണ് റഷ്യ വാക്സിന് പേര് നല്‍കിയിരിക്കുന്നത്. റഷ്യയിലെ ഗമലായ ഇന്‍സ്റ്റിറ്റ്യൂട്ട്, പ്രതിരോധ മന്ത്രാലയവുമായി ചേര്‍ന്നാണ് സ്പുട്നിക് 5 വികസിപ്പിച്ചിരിക്കുന്നത്.
കാത്തിരിപ്പിന് വിരാമം , ഇന്ത്യയുടെ കോവിഡ് വാക്സിന് വിജയത്തിലേക്ക്, അംഗീകാരം ഉടന്‍
മന്ത്രിമാരുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സിലാണ് പുടിന് വാക്സിന്റെ പ്രഖ്യാപനം നടത്തിയത്. റഷ്യ ലോകത്തിലെ ആദ്യ കോവിഡ് വാക്സിന് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഉത്പാദനം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജൂണ്‍ 18നാണ് റഷ്യ വാക്സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചത്. 38 വോളന്റിയര്‍മാരിലായിരുന്നു പരീക്ഷണം. അതേസമയം പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ റഷ്യയുടെ വാക്സിന് പരീക്ഷണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ആദ്യമായി കോവിഡ് വാക്സിൻ കണ്ടുപിടിച്ചെന്ന അവകാശ വധത്തിനു വേണ്ടിയാണു റഷ്യയുടെ ശ്രമമെന്നായിരുന്നു വിമർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക