അംഗപരിമിതര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്കുന്ന പരിരക്ഷ പദ്ധതി വിപുലീകരിച്ചു. പദ്ധതിയ്ക്കുവേണ്ടി സാമൂഹ്യനീതി വകുപ്പ് 56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, അക്രമങ്ങള്‍ എന്നിവയ്ക്ക് ഇരയാകേണ്ടി വരുന്ന അംഗപരിമിതര്‍ക്ക് അടിയന്തര സഹായം നല്‍കാനായി ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണ് പരിരക്ഷ. പദ്ധതിയുടെ പുതുക്കിയ പ്രപ്പോസല്‍ അംഗീകരിച്ചാണ് ആവശ്യമായ തുക അനുവദിച്ചിരിക്കുന്നത്.
കോവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം, മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്
ആംബുലന്‍സ് സേവനം, അടിയന്തര പ്രാഥമിക ശുശ്രൂഷ നല്കല്, അടിയന്തര ശസ്ത്രക്രിയ, പ്രകൃതി ദുരന്തത്തിന് ഇരയാകുന്നവര്‍ക്ക് അടിയന്തര വൈദ്യ സഹായം, ഭക്ഷണം എന്നിങ്ങനെയുളള കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി വിപുലീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക