നൂറ്റി ഏഴു വയസുള്ള അമ്മയ്ക്കും എഴുപത്തിയെട്ടു വയസുള്ള മകള്‍ക്കും കോവിഡില്‍നിന്നു രോഗമുക്തി. അമ്മയ്ക്കൊപ്പം ചികിത്സയിലുണ്ടായിരുന്ന 65 വയസുള്ള മകനും 27ഉം 17ഉം വയസ്സുള്ള പേരക്കുട്ടികളും ചികിത്സയ്ക്കു ശേഷം ഒറ്റ ദിവസം ആശുപത്രി വിട്ടു. മഹാരാഷ്ട്രയിലെ ജല്‍നയിലാണ് കുടുംബം കോവിഡിനെ പൊരുതി തോല്‍പ്പിച്ചത്.
ജല്‍നയിലെ മാലിപുരയില്നിന്നുള്ള കുടുംബം ഈ മാസം പതിനൊന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പട്ടത്. 107 വയസുള്ള അമ്മയെ അടുത്തിടെ നട്ടെല്ലു ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയിരുന്നു. ഇവര്‍ കോവിഡ് ബാധിതയായപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആശങ്ക ഉന്നയിച്ചിരുന്നു. കോവിഡ് പ്രായമായവരില്‍ കൂടുതല്‍ അപകടകരമാവുന്നുവെന്നാണ് പൊതുവെയുള്ള നിഗമനം.
രോഗമുക്തി നേടിയ മടങ്ങിയ കുടുംബത്തിന് ആശുപത്രിയില്‍ ആരോഗ്യപ്രവര്ത്തകന് ഹൃദ്യമായ യാ്ത്രയയപ്പു നല്കി. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ആത്മാര്‍ഥമായ ശ്രമം കൊണ്ടാണ് തങ്ങള്‍ക്കു വീട്ടിലേക്കു മടങ്ങാനായതെന്ന് കുടുംബം പറഞ്ഞു. നൂറ്റിയേഴുകാരിയായ അമ്മ കോവിഡ് രോഗമുക്തി നേടിയത് അത്യധികമായ സന്തോഷമുണ്ടാക്കുന്നതായി മകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക