ടോക്കിയോ: ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബെ രാജിയ്ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് അദ്ദേഹം രാജിവയ്ക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ജപ്പാനിലെ ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് (0800 ജിഎംടി) അബെ പത്രസമ്മേളനം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടേക്കും.
മാറി മറിഞ്ഞ് സ്വർണ്ണവില; ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി
‘അസുഖം മൂര്‍ച്ഛിച്ചതിനാല്‍ അബെ രാജിവയ്ക്കാന്‍ ആഗ്രഹിക്കുന്നു. രോഗം രാജ്യത്തെ നയിക്കുന്നതില്‍ പ്രശ്നമുണ്ടാക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു’വെന്ന് ദേശീയ ബ്രോഡ്കാസ്റ്റര്‍ എന്‍എച്ച്കെ അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
പ്രധാനമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആഴ്ചകളായി ചില പ്രാദേശിക മാദ്ധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുകയാണ്.
സർവകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ നടത്താം; വിദ്യാർത്ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി
ചികിത്സയുടെ ഭാഗമായി ടോക്കിയോയിലെ ആശുപത്രി സന്ദര്‍ശിച്ചതാണ് രാജിവയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനം.അബെ ഈ മാസം മൂന്ന് ദിവസത്തെ അവധി എടുത്തിരുന്നു. ഓഗസ്റ്റ് 17 ന് ഒരു അപ്രഖ്യാപിത ആശുപത്രി സന്ദര്‍ശനം നടത്തി. മെഡിക്കല്‍ പരിശോധനയ്ക്കായി ഏഴു മണിക്കൂറിലധികം അവിടെ ചിലവഴിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക