ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണത്തെയും പ്രതിഷേധത്തെയും തുടര്‍ന്ന് സീരിയലിന് വിലക്ക്. ബീഗം ജാന്‍ എന്ന സീരിയലിന്റെ സംപ്രേഷണമാണ് രണ്ട് മാസത്തേക്ക് നിര്‍ത്തിയത്. ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തിലാണ് സീരിയലിനെതിരെ പ്രതിഷേധം.
പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു
രംഗോണി ചാനലിലാണ് സീരിയല്‍ സംപ്രേഷണം ചെയ്യുന്നത്. ബീഗം ജാന്‍ ഹിന്ദുക്കളെയും ആസാമീസ് സംസ്കാരത്തെയും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് ആരോപിക്കുന്നു. കൂടാതെ ലവ് ജിഹാദിനെ സീരിയല്‍ പ്രോസാഹിപ്പിക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാൻ കഴിയില്ല എന്നുമാണ് ഹിന്ദു ജാഗരണ്‍ മഞ്ച് നേതാക്കള്‍ പറയുന്നത്.
എന്നാല്‍ ലവ് ജിഹാദ് ആരോപണം ആരുടെയോ ഭാവനയാണെന്നാണ് സീരിയലില്‍ നായികയായി അഭിനയിച്ച പ്രീതി കൊങ്കണയുടെ പ്രതികരണം. ഒരു പ്രതിസന്ധി ഘട്ടത്തില്‍ നായികയെ മുസ്ലിമായ നായകന് സഹായിക്കുന്നുവെന്നേയുള്ളൂ. എന്നാല്‍ ഹിന്ദു നായിക മുസ്ലിം നായകനൊപ്പം ഒളിച്ചോടിയെന്ന വര്‍ഗീയ പ്രചാരണമാണുണ്ടായതെന്ന് പ്രീതി വിശദീകരിച്ചു.
സീരിയലില്‍ ഒരു തരത്തിലുമുള്ള വർഗീയതയുമില്ലെന്നും മറിച്ച് മനുഷ്യത്വമാണ് ഉയർത്തിപ്പിടിക്കുന്നതെന്നും പ്രീതി പറഞ്ഞു. ഈ സീരിയലില്‍ അഭിനയിച്ചതിന്റെ പേരില്‍ താന്‍ ബലാത്സംഗ ഭീഷണി ഉള്‍പ്പെടെയുള്ള സൈബര്‍ ആക്രമണം നേരിടുകയാണ്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു .
ഏതെങ്കിലും മതത്തിന് എതിരല്ല ആ സീരിയല്ലെന്നും ആരോപണങ്ങളില്‍ ഒരു വസ്തുതയുമില്ലെന്നും രംഗോണി ടിവി മാനേജിങ് ഡയറക്ടര്‍ സഞ്ജീവ് നരെയ്ന് പറഞ്ഞു. വിലക്കിനെതിരെ നിയമ വശങ്ങള് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സഞ്ജീവ് വിശദീകരിച്ചു. എന്നാല്‍ രണ്ട് മാസത്തെ വിലക്ക് പോരെന്നും എന്നന്നേക്കുമായി ബീഗം ജാന്‍ നിരോധിക്കണമെന്നുമാണ് ഹിന്ദു ജാഗരണ്‍ മഞ്ച് ആവശ്യപ്പെടുന്നത്. 10 അംഗ മോണിറ്ററിങ് കമ്മിറ്റി പരാതി പരിശോധിച്ചെന്നും സീരിയല്‍ വിലക്കാന്‍ ശുപാര്‍ശ ചെയ്തെന്നും ഗുവാഹത്തി പൊലീസ് കമ്മീഷണര്‍ മുന്ന പ്രസാദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക