കൊച്ചി: പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഉദ്യോഗാര്‍ഥിക്കെതിരെയുള്ള പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി മോഡല്‍ രശ്മി നായര്‍. ഫേസ്ബുക്കില്‍ നിന്നും പോസ്റ്റ് മാസ് റിപ്പോര്‍ട്ടിങ് കാരണം റിമൂവ് ചെയ്തു എന്നതിനര്‍ഥം പ്രസ്താവനയില്‍ നിന്നും പിന്മാറി എന്നല്ലെന്നും രശ്മി നായര്‍ വ്യക്തമാക്കി.
”ഇരുപത്തിയെട്ടു വയസ്സായിട്ടും തൊഴിലെടുക്കാന്‍ മടികൊണ്ടു പി.എസ്.സി ലിസ്റ്റും നോക്കി ഇരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്” എന്നായിരുന്നു രശ്മിനായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് വ്യാപക പ്രതിേഷധത്തിനിടയാക്കിയതിനു പിന്നാെല പോസ്റ്റ് അപ്രത്യക്ഷമായിരുന്നു.
പൊതുവിഷയങ്ങളില്‍ ഉള്ള അഭിപ്രായം വ്യക്തിപരമാണെന്നും രാഷ്ട്രീയപാര്‍ട്ടിക്കോ സംഘടനക്കോ അതില്‍ സ്ഥാനമില്ലെന്നും രശ്മി നായര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക