തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടും ജോലി ലഭിക്കില്ലെന്ന മനോവിഷമത്തില്‍ അനു എന്ന ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അനുവിന്റെ കുടുംബത്തിനെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ. സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിക്കും. പി.എസ്.സി ചെയര്‍മാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. ഒ.എംആര്‍ ഷീറ്റില്‍ പോലും തട്ടിപ്പാണെന്നും പി.എസ്.സിയുടെ സുതാര്യത നഷ്ടമായെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേർത്തു. ചീഫ് സെക്രട്ടറി പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലാവലിന്‍ കേസില്‍ നിന്ന് പിണറായിയെ രക്ഷപെടുത്തിയതില്‍ ടി.കെ.എ നായര്‍ക്കും ആന്റണിക്കും അടക്കമുള്ളവര്‍ക്ക് പാപക്കറയില്‍ നിന്ന് ഒഴിവാകാന്‍ കഴിയുമോ എന്നും സുരേന്ദ്രൻ ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയോടെയല്ലേ കേസില്‍ പിണറായിയെ സഹായിച്ചത്.
വിചാരണ പോലും നടത്താതെ കുറ്റപത്രം റദ്ദാക്കിയ ചരിത്രം ഇപ്പോള്‍ പറയുന്നില്ല. ജഡ്ജിയുടെ അവസ്ഥയെന്തായിരുന്നെന്നും പാരിതോഷികം എവിടെയാണ് നല്‍കപ്പെട്ടതെന്നും തുടങ്ങിയിട്ട് എല്ലാം അന്വേഷിക്കട്ടെയെന്നും സുരേന്ദ്രന് പറഞ്ഞു.
അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. പി.എസ്.സിയും സര്‍ക്കാരുമാണ് ഈ ആത്മഹത്യയ്ക്ക് ഉത്തരവാദി. പത്താം ക്ലാസ് പാസാകാത്ത സ്വപ്നയ്ക്ക് രണ്ട് ലക്ഷം രൂപ പ്രതിമാസ ശമ്പളം കൊടുത്താണ് ഈ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചത്. അങ്ങനെ എത്ര എത്ര സ്വപ്നമാര്‍ ഇങ്ങനെ നിയമിതരായി.
പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ അട്ടിമറിച്ച ഡിവൈഎഫ്.ഐ-എസ്.എഫ്.ഐ ക്രിമിനലുകളെ, ഗുണ്ടകളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെയുള്ളവരുടെ ഭാര്യമാര്‍ക്ക് ജോലി നൽകിയെന്നും എല്ലാ ഡി.വൈ.എഫ്.ഐ നേതാക്കന്മാരുടെ ഭാര്യമാർക്കും ബന്ധുക്കള്‍ക്കും വരെ സര്‍ക്കാര്‍ ജോലിയായി എന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമകൃഷ്ണനും ജലീലും മാധ്യമ ഉപദേഷ്ടാക്കളും മുഖ്യമന്ത്രിയുടെ ഓഫീസുള്ളവര്‍ വിളിച്ച സിഡിആര്‍ എന്തുകൊണ്ട് പുറത്തുവന്നില്ല-സുരേന്ദ്രന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക