ദൃശ്യം സിനിമയുടെ രണ്ടാംഭാഗം അടുത്തമാസം ചിത്രീകരണം ആരംഭിക്കുമ്പോൾ എല്ലാവരും പ്രതീക്ഷിക്കുന്നത് മറ്റൊരു കിടിലന്‍ ത്രില്ലർസിനിമയാണ് . എന്നാല്‍ രണ്ടാം ഭാഗത്തില്‍ ത്രില്ലറിനേക്കാള്‍ പ്രാധാന്യം മനുഷ്യബന്ധങ്ങള്‍ക്കും വികാരങ്ങള്ക്കുമാണെന്നും സംവിധായകന് ജിത്തുജോസഫ് പറയുന്നു. കൊലപാതകവും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും ആദ്യഭാഗത്ത് അവസാനിച്ചെന്നും രണ്ടാം ഭാഗം റിയലിസ്റ്റിക്കായ കഥയാണ് പറയുന്നതെന്നും സംവിധായകന് വ്യക്തമാക്കി. അതേസമയം ലോക്കഡൗണിനു മുന്നേ ചിത്രീകരം ആരംഭിച്ച റാം മോഹന്‍ലാലിന്റെ മാസ് സിനിമയാണെന്നും പറഞ്ഞു.
സ്കൂളുകൾ തുറക്കും, 2021 ജനുവരിയിലെന്ന് മുഖ്യമന്ത്രി
സെപ്തംബര്‍ 14നാണ് ദൃശ്യം ടുവിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. അതിനുമുൻപ് മോഹന്‍ലാലിനോടും നീനയോടും 14ദിവസം ക്വാറന്റൈനെൽ പോകാൻ ആവശ്യപെട്ടിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്താണ് തിരക്കഥ എഴുതിയത്. അതിനാല്‍ ആള്ക്കുട്ടമുള്ള സീനുകള്‍ വളരെ കുറവാണ്. ആദ്യം വീട്ടിനുളളിലുളള ഭാഗങ്ങളാണ് എടുക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ കുറയുന്നതിന് അനുസരിച്ച് ചിത്രീകരണം ഔട്ഡോരിലേക്കു മാറ്റും. ജോര്ജ്ജുകുട്ടിയും കുടുംബാംഗങ്ങളും തമ്മിലുള്ള മാനസികമായ അടുപ്പം ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയുന്ന സിനിമ വലിയ ബജറ്റിലല്ല നിര്‍മിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പറയുന്ന കഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക