ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരോട് ഐക്യത്തില്‍ കഴിയാനും അക്രമം നിരാകരിക്കാനും ആവശ്യപ്പെടുന്നതാണ് ഡോ.കഫീല്‍ ഖാന് അലിഗഡില്‍ നടത്തിയ പ്രസംഗമെന്ന് അലഹബാദ് ഹൈകോടതി. കഫീലിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് നിര്‍ദേശിച്ച ഉത്തരവിലാണ് ഹൈകോടതി ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ദേശസുരക്ഷ നിയമം (എന്‍.എസ്.എ) ചുമത്തിയത് ശരിവെച്ച ജില്ലാ മജിസ്ട്രേറ്റ്, കഫീലിെന്റ പ്രസംഗത്തിെന്റ യഥാര്‍ഥ ഉദ്ദേശ്യം മനസ്സിലാക്കാതെ, ചില വാക്യങ്ങള്‍ മാത്രം മുറിച്ചെടുത്താണ് പരിഗണിച്ചതെന്ന് തോന്നുന്നുവെന്നും ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ്ങും അടങ്ങുന്ന ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
നമോ എഴുപതിന്റെ നിറവിലേക്ക്; ‘സേവാ സപ്താഹ് വാരാചരണ’വുമായി ബിജെപി
”കഫീല്ഖാെന്റ പ്രസംഗത്തില്‍ വിദ്വേഷത്തെയോ അക്രമത്തെയോ പ്രോത്സാഹിപ്പിക്കുന്ന ഒരു പരാമര്‍ശവുമില്ല. പകരം, രാജ്യത്തിെന്റ സമഗ്രതക്കും പൗരന്മാര്ക്കിടയില് ഐക്യത്തിനും ആഹ്വാനം നല്കുന്നു. എല്ലാതരത്തിലുള്ള അക്രമത്തെ നിരാകരിക്കുന്നു. ജില്ലാ മജിസ്ട്രേറ്റ് പ്രസംഗത്തിെന്റ യഥാര്‍ഥ ഉദ്ദേശ്യം പരിഗണിക്കാതെ, ചില വാക്യങ്ങള്‍ മാത്രം മുറിച്ചെടുത്താണ് പരിഗണിച്ചതെന്ന് തോന്നുന്നു” -വിധിപ്രസ്താവത്തില്‍ വിവരിച്ചു.
2019 ഡിസംബര്‍ 13ന് അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ സി.എ.എ വിരുദ്ധ സമരത്തില്‍ ഡോ. കഫീല്‍ ഖാന് നടത്തിയ പ്രസംഗത്തിെന്റ പേരിലായിരുന്നു ദേശീയ സുരക്ഷാ നിയമപ്രകാരം കഫീലിനെ ഏഴുമാസം തടവിലിട്ടത്. ഇതിനെതിരെ മാതാവ് നുസ്ഹത്ത് പര്‍വീനാണ് മകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോര്‍പസ് ഹരജിയുമായി അലഹബാദ് ഹൈകോടതിയെ സമീപിച്ചത്. ഇൗ ഹരജി തീര്‍പ്പാക്കവെയാണ് കഫീല്ഖാനുമേല് ചുമത്തിയ എന്‍.എസ്.എ കുറ്റം നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് ഹൈകോടതി നിര്‍ദേശിച്ചത്.
“പ്രസംഗത്തില്‍ കഫീല്‍ സര്‍ക്കാര്‍ നയങ്ങളെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍, അതിെന്റ പേരില്‍ തടങ്കലിലിടാന്‍ കഴിയില്ല. പ്രസംഗം പൂര്‍ണമായി കേട്ടാല്‍ വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്ന ഒരു പരാമര്‍ശവും അതില്‍ കണ്ടെത്താനാവില്ല. അലിഗഡിെന്റ സമാധാനത്തിനും ശാന്തിക്കും ഭീഷണിയാകുന്ന ഒന്നും അതിലില്ല. രാജ്യത്തിെന്റ സമഗ്രതയ്ക്കും പൗരന്മാര്ക്കിടയില് ഐക്യത്തിനും ആഹ്വാനം ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. എല്ലാതരത്തിലുമുള്ള അക്രമങ്ങളെ നിരാകരിക്കുന്നു -ഖാെന്റ പ്രസംഗം പൂര്‍ണമായും കേട്ട ശേഷം ബെഞ്ച് നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക