കണ്ണൂര്‍: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം. കണ്ണൂരില്‍ ഇരുപതോളം ഓഫീസുകള്‍ കല്ലെറിഞ്ഞും ബോംബിട്ടും അടിച്ചും തകര്‍ത്തു.
രാഷ്ട്രീയ കൊലപാതകമെന്ന് സിപിഎം ആവർത്തിക്കുമ്പോഴും കൊലപാതകത്തിന്റെ കാരണം ഉറപ്പിക്കാതെ പൊലീസ്
കോടിയേരിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് ബോംബിട്ട് തകർക്കുകയും ന്യൂ മാഹി ഈയത്തുംകോട് പ്രിയദര്‍ശിനി ഓഫീസിന്റെ വാതിലുകളും ജനലുകളും തകർക്കുകയും ചെയ്തു. തിരുവങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെയും അക്രമം ഉണ്ടായി. കോഴിക്കോടും സമാനമായ അക്രമ പരമ്പരകള്‍ നടന്നു.
അക്രമം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി ആരോപിച്ചു. ഒരു തരത്തിലുള്ള അക്രമങ്ങളെയും പിന്തുണയ്ക്കില്ലെന്നും അക്രമികള്‍ക്ക് നിയമസഹായം നല്‍കില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
അഞ്ചരക്കണ്ടിയിലെ കോണ്‍ഗ്രസ് ഓഫീസും, പയ്യന്നൂരിലെ സജിത്ത് ലാല്‍ സ്മാരക മന്ദിരവും തകര്‍ത്തിട്ടുണ്ട്. നാദാപുരം കല്ലാച്ചി മണ്ഡലം ഓഫീസുകളില്‍ ബോംബേറ് നടന്നു. കക്കോടിയിലെ കോണ്‍ഗ്രസ് ഓഫീസ് അടിച്ച് തകര്‍ത്തു. കുണ്ടായിത്തോട് മുഹമ്മദ് അബ്ദുറഹ്മാന് വായനാശാലയ്ക്ക് നേരെയും അക്രമം ഉണ്ടായി. വെഞ്ഞാറമൂട്ടിലും വെമ്പായത്തും സമാന സംഭവങ്ങള്‍ ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക