തിരുവനന്തപുരം: ബിനീഷ് കൊടിയേരിക്കെതിരെ ആരോപണങ്ങളുമായി യൂത്ത് ലീഗ്. ലഹരിമരുന്ന് മാഫിയയുമായി ബിനീഷ് കൊടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മുഖ്യപ്രതി മുഹമ്മദ് അനൂപിന് ജൂലൈ 10 ന് വന്ന ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്നും അതേ ദിവസമാണ് സ്വപ്ന സുരേഷ് പിടിക്കപ്പെടുന്നതെന്നും ഫിറോസ് പറഞ്ഞു. പിന്നീട് ഫോണ്‍ രേഖകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു
മയക്കുമരുന്ന് ഇരട്ടിവിലയ്ക്ക് വില്ക്കപ്പെടുന്നു. കേരളത്തിലെ സിനിമാ മേഖലയിലുള്ളവര്‍ക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ആവശ്യമാണെന്നും ഫിറോസ് പറഞ്ഞു. ബിനീഷ് കോടിയേരിക്ക് അനൂപ് മുഹമ്മദുമായി അടുപ്പമുണ്ടെന്ന തരത്തിലുള്ള തെളിവുകലും ഫിറോസ് പുറത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക