തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതക കേസിൽ ഒന്നും പറയാനില്ലെന്നും ഉമ്മൻ ചാണ്ടി. വിഷയത്തെ സിപിഎം നിയമപരമായി നേരിടട്ടെ എന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
അക്രമ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കല്ലേറുണ്ടായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജി.ലീനയുടെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കൊപ്പം സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരട്ടക്കൊലപാതകത്തില്‍ കോണ്‍ഗ്രസിന് പങ്കില്ല. കൊലപാതക രാഷ്ട്രീയം കോണ്‍ഗ്രസിന്റെ നയവും അല്ല. ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ തല്ലി തകര്‍ക്കുകയാണ് സി.പി.എം ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. അടൂര്‍ പ്രകാശ് എം.പിക്കെതിരായ ആരോപണത്തിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക