പെട്ടിമുടിയില്‍ നിന്ന് കുവി എന്ന വളർത്തുനായ ഇടുക്കി ഡോഗ് സ്ക്വാഡിലേക്ക്. പരിശീലകനായ അജിത്ത് മാധവനൊപ്പം ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങിയിരിക്കുകയാണ് കുവി. ഏറെ ഹൃദയസ്പര്‍ശമായ ഒരു കാഴ്ചതന്നെയാണിത്. പെട്ടിമുടി ദുരന്തത്തില്‍ മരണപ്പെട്ട ധനുഷ്കയെന്ന രണ്ടു വയസുകാരിയെ കണ്ടെത്തിയത് കുവി എന്ന വളര്‍ത്തു നായയായിരുന്നു.
തന്റെ കളികൂട്ടികാരിയും യജമാനത്തിയുമായിരുന്ന ധനുഷ്കയെ കുവി തന്നെ കണ്ടെത്തിയത് സാമൂഹ്യ മാധ്യമങ്ങളും വളരെ വേഗത്തിലാണ് ഏറ്റെടുത്തത്. ശരിക്കും ആ സ്നേഹാര്‍ദ്രമായ നിമിഷങ്ങളെ വിവരിക്കാന്‍ വാക്കുകള്പോര. ധനുഷ്കയെ കണ്ടെത്തിയതിനു പിന്നാലെ കുവി ഭക്ഷണം പോലും കഴിക്കാതെ പെട്ടിമുടയില്‍ അലഞ്ഞുതിരിഞ്ഞു നടന്നു. ഇതിനിടയിലാണ് ഇടുക്കി ഡോഗ് സ്ക്വാഡിലെ പരിശീലകനായ അജിത്ത് മാധവന് കുവിയെ സ്വയം ഏറ്റെടുക്കുന്നതിന് തയാറായി മുന്നോട്ടു വന്നത്.
പിന്നീട് ഡോഗ് സ്ക്വാഡിലേക്ക് തന്നെ കുവിയെ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ ഇടുക്കി ഡോഗ് സ്ക്വാഡിന്റെ ഭാഗമായി കുവി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അജിത്തിനൊപ്പമാണ് കുവി ബാലപാഠങ്ങള്‍ പഠിക്കുന്നത്. മറ്റ് നായ്ക്കളുമായി ഇണങ്ങാത്തതിനാല്‍ പ്രത്യേക കൂട്ടിലാണ് കുവിയെ താമസിപ്പിച്ചിരിക്കുന്നത്. ആഹാരവും മരുന്നുകളും കൃത്യമായി ലഭിച്ചതോടെ കുവിയ്ക്കും ഏറെ മാറ്റങ്ങളാണുണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക