ഭക്ഷണത്തിലൂടെയോ ഭക്ഷണപ്പൊതികളിലൂടെയോ കൊറോണ വൈറസ് പടരുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഇത്തരത്തിൽ രോഗം പടരുമെന്ന് ഭയക്കേണ്ടെന്നും ലോകാരോഗ്യ സംഘടന വ്യാഴാഴ്ച വ്യക്തമാക്കി.
ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചിക്കൻ ചിറകുകളിലും ശീതീകരിച്ച ഇക്വഡോറിയൻ ചെമ്മീനുകളുടെ പുറം പാക്കേജിംഗിലും കൊറോണ വൈറസിന്റെ അംശം കണ്ടെത്തിയതായി ചൈനയിലെ രണ്ട് നഗരങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഭക്ഷണത്തെയോ ഭക്ഷ്യ പാക്കേജിംഗിനെയോ പ്രോസസ്സിംഗിനെയോ ഭക്ഷണ വിതരണത്തെയോ ഭയപ്പെടരുത്, ലോകാരോഗ്യ സംഘടന അടിയന്തിര പരിപാടികളുടെ തലവൻ മൈക്ക് റയാൻ ജനീവയിൽ ഒരു സമ്മേളനത്തിൽ പറഞ്ഞു. ഈ വൈറസ് പടരുന്നതിൽ ഭക്ഷണമോ ഭക്ഷണ ശൃംഖലയോ ഭാഗമാകുന്നു എന്നതിന് തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചൈന ലക്ഷക്കണക്കിന് പാക്കേജുകളിൽ പരിശോധന നടത്തിയെന്നും വളരെ കുറച്ച് എണ്ണത്തിൽ മാത്രമേ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളൂവെന്നും ലോകാരോഗ്യസംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാൻ കെർഖോവ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക