ന്യൂഡല്‍ഹി: രാജ്യത്തുടനീളം ഏകീകൃത വൈദ്യുതി നിരക്ക് ഏർപ്പെടുത്തുന്നതിൽ പാര്‍ലമെന്ററി സമിതിയില്‍ നിര്‍ദേശം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടാന്‍ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ഊര്ജവകുപ്പിനായുള്ള പാര്‍ലമെന്ററി സമിതി തീരുമാനമെടുത്തു.
എയർ പ്യൂരിഫയര്‍ മാസ്കുമായി എൽ ജി രംഗത്ത്
രാജ്യത്ത് ജി എസ് ടി-യിലൂടെ ഏകീകൃത നികുതി സമ്പ്രദായം കൊണ്ടുവന്നതു പോലെ ഊര്‍ജ നിരക്കുകളും ഏകീകരിക്കുന്നത് പ്രായോഗികമാകുമോയെന്നാണ് സമിതി പരിശോധിക്കുന്നത്. വിവിധ വൈദ്യുതി കമ്പനികളോട് ഏകീകൃത വൈദ്യുതി നിരക്ക് ഏര്‍പ്പെടുത്തുന്നത്
സംബന്ധിച്ച് ചെയര്മാന് രാജീവ് രഞ്ജന്റെ അധ്യക്ഷതയിൽ ചേർന്ന പാര്‍ലമെന്റ് സമിതി അഭിപ്രായവും കണക്കുകളും തേടിയിരുന്നു. വൈദ്യുതി ക്ഷാമമുള്ള കേരളം, ത്രിപുര, ഉത്തര്‍പ്രദേശ്, രാജസ്ഥാന് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കൂടുതല്‍ വൈദ്യുതി നിരക്ക്
നല്‍കേണ്ടി വരുന്നു. കേരളത്തില്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ യൂണിറ്റിന് 7.50 രൂപയാണ് നല്‍കുന്നത്.
കേരളത്തിന് ആവശ്യമായതിനേക്കാള്‍ 18.5 ശതമാനം കുറവ് വൈദ്യുതിയാണ് സംസ്ഥാനത്തിന് ലഭ്യമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക