ലഖ്നോ: മൂന്ന് വയസ്സുകാരിയെ ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ സമാനമായ രീതിയില്‍ നടക്കുന്ന മൂന്നാമത്തെ ബലാല്സംഗക്കൊലയാണ് ഇത്. ലക്ഷ്മിപൂര്‍ ഖേരി ജില്ലയിലാണ് സംഭവം.
കണ്ണൂര്‍ കേളകത്തെ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതി പിടിയില്‍
ബലാല്‍സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ചാണ് കൊല നടത്തിയതെന്ന് പോലിസ് പറഞ്ഞു. ബുധനാഴ്ച മുതല്‍ കുഞ്ഞിനെ കാണാതായിരുന്നു. ഇന്നലെ കുഞ്ഞിനെ പരിക്കുകളോടെ അര കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി. കൊലപാതകമാണ് എന്നാണ് പോലിസ് പറയുന്നത്. ബലാല്‍സംഗം നടന്നോ എന്ന കാര്യം പോസ്റ്റ്മോര്‍ട്ടത്തിലേ വ്യക്തമാകൂ എന്നും പോലിസ് പറഞ്ഞു. കുഞ്ഞിന്റെ പിതാവ് ഗ്രാമത്തില്‍ തന്നെയുള്ള ലഖാറാം എന്നയാള്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. പോലിസ് ഇയാളെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക