ഭാഷ ഭേദമന്യേ ലോകം മുഴുവൻ ഏറ്റെടുത്ത ഗാനമാണ് ‘ബെല്ല ചാവ്’. ഇതിനൊരു കാരണം അടുത്തിടെ ഏറെ ജനപ്രീതി നേടിയ മണി ഹെയ്സ്റ്റ് എന്ന ടെലിവിഷൻ സീരീസാണ്. നെറ്റ്ഫ്ളിക്സിന്റെ ഈ വർഷത്തെ ഏറ്റവും അധികം ആളുകൾ കണ്ട വെബ് സീരീസുകളിലൊന്നാണ് മണി ഹെയ്സ്റ്റ്. മൂന്ന് സീസണുകളിലും സീരീസിലെ വൈകാരിക രംഗങ്ങൾക്ക് മാറ്റ് കൂട്ടുന്നത് ഈ ഗാനമാണ്.
‘പൊറിഞ്ചു മറിയംജോസ്’ എന്ന ചിത്രത്തിന് വേറിട്ടൊരു ക്ലൈമാക്സ്; കൈയ്യടിച്ച് സോഷ്യൽ മീഡിയ
എന്നാൽ ഗാനം ആദ്യമായി വരുന്നത് മണി ഹെയ്സ്റ്റിലല്ല. പാട്ടിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.19-ാം നൂറ്റാണ്ടിൽ ഇറ്റാലിയൻ പാടത്ത് പണിയെടുത്തിരുന്ന തൊഴിലാളി സ്ത്രീകളാണ് ആദ്യമായി ഈ പാട്ട് പാടുന്നത്. ‘Alla mattina appena alzata’ എന്നാതായിരുന്നു ഗാനത്തിന്റെ ആദ്യ രൂപം. അമിത ജോലിയിലും വളരെ കുറഞ്ഞ കൂലിയിലും പണിയെടുത്തിരുന്ന ഇറ്റാലിയൻ തൊഴിലാളി സ്ത്രീകളുടെ കണ്ണീരുപ്പുണ്ട് ഈ ഗാനത്തിന്.
ഇറ്റലിയിലെ ഏറ്റവും താഴെത്തട്ടിൽപ്പെട്ട സ്ത്രീകളാണ് പാടത്ത് പണിക്കായി പോയിരുന്നത്. മോണ്ടിനാസ് എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. ചെരുപ്പിടാത്ത കാലുകളിൽ മുട്ടറ്റം വെള്ളത്തിൽ മണിക്കൂറുകൾ കുനിഞ്ഞ് നിന്ന് ഏറെ കഷ്ടതകൾ അനുഭവിച്ചാണ് അവർ പണിയെടുത്തിരുന്നത്. ഇതിന് ലഭിക്കുന്ന കൂലിയാകട്ടെ വളരെ തുച്ഛവും. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങൾ ആ കാലഘട്ടത്തിൽ പൊട്ടിപുറപ്പെട്ടിട്ടുണ്ട്.
പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഫാഷിസ്റ്റ് നീക്കങ്ങൾക്കെതിരായ വിപ്ലവ ഗാനമായി ബെല്ല ചാവ് മാറി. ‘Una mattina mi son svegliato’ എന്നതാണ് പുതിയ രൂപം. ആ ഗാനത്തിന്റെ അർത്ഥം (ചുരുക്ക രൂപം) :
19-ാം നൂറ്റാണ്ടിൽ സ്ത്രീകൾ തുടക്കമിട്ട ‘ബെല്ല ചാവ്’ അലയൊലികൾ നശിച്ചിട്ടില്ല…ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക