കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനായി ക്രിമിനല്‍ കേസുകളിലെ പ്രതികളുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായി സൂചന. പൊന്ന്യത്തെ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ നാലുപേരില്‍ മൂന്ന് പേരും കൊലപാതകവും കൊലപാതക ശ്രമവുമടക്കമുളള കേസുകളിലെ പ്രതികളാണ്. ഇവിടെ നിര്‍മ്മിച്ച നൂറിലധികം ബോംബുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും പോലീസിന് വിവരം ലഭിച്ചു.
പൊന്ന്യം ചുണ്ടങ്ങപ്പൊയിലില് നിര്‍മ്മാണത്തിനിടെ ബോംബുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ആറ് പേര് ഉള്‍പ്പെട്ടതായാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു
സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുളള അഴിയൂര്‍ സ്വദേശികളായ എം.റെമീഷ്, ധീരജ്, ചുണ്ടങ്ങപ്പൊയില്‍ സ്വദേശി സജിലേഷ് എന്നിവരും പൊന്ന്യം സ്വദേശി അശ്വന്ദുമാണ് കസ്റ്റഡിയുളളത്. ഇവരില്‍ മൂന്നുപേരും വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. കതിരൂര്‍ മനോജ് വധക്കേസിലെ 24ാം പ്രതിയാണ് സജൂട്ടി എന്ന സജിലേഷ്. സി.ഒ,ടി നസീര്‍ വധശ്രമക്കേസിലെ രണ്ടാം പ്രതിയാണ് ഇന്നലെ കസ്റ്റഡിയിലായ അശ്വന്ത്.
റെമീഷ് ടി.പി വധക്കേസിലെ 28ാം പ്രതിയായിരുന്നു. എന്നാല്‍ ഇയാളെ വിചാരണക്കോടതി വെറുതെ വിടുകയായിരുന്നു. സ്ഫോടനത്തില്‍ ഇയാളുടെ ഇരു കൈകളും നഷ്ടപ്പെട്ടു. സംഭവത്തില്‍ പിടിയിലാകാനുളള മറ്റ് രണ്ട് പേരെക്കുറിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇതിനിടെ പൊന്ന്യത്തെ സ്ഫോടനത്തിന് പിന്നാലെ നിര്‍മ്മാണം പൂര്‍ത്തി യായ നൂറോളം ബോംബുകള്‍ സ്ഥലത്ത് നിന്നും മാറ്റിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ബോംബുകള്‍ കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക