ഇന്ത്യ – ചൈന അതിർത്തിയിൽ വെടിവയ്പ്പ് നടന്നെന്ന് ആവർത്തിച്ച് പറഞ്ഞ് ചൈന. ചൈനയുടെ കടന്നുകയറ്റ ശ്രമം ഇന്ത്യ ചെറുത്തുവെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ഇതുസംബന്ധിച്ച് പുറത്തു വന്നിട്ടില്ല. ഇന്ത്യ ചൈന അതിർത്തിയിൽ വെടിവയ്പ് 40 കൊല്ലത്തിനു ശേഷമാണ് വെടിവയ്പ്പ് നടക്കുന്നത്. ഇന്ത്യയുടേത് ഗുരുതരമായ പ്രകോപനമാണെന്ന് ചൈനീസ് സേനയുടെ പക്ഷം.
ഇന്ത്യൻ സേനയാണ് ആദ്യം വെടിവച്ചെന്നും തങ്ങൾ തിരിച്ചടിച്ചു എന്നും ചൈനീസ് പട്ടാളം അറിയിച്ചു. ഫിംഗർ ഏരിയ ഉൾപ്പെടെ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും ഏപ്രിൽ-മെയ് മാസങ്ങൾ മുതൽ സംഘർഷത്തിലാണ്. ഗാൽവാൻ താഴ്വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്ന് ജൂണിൽ സ്ഥിതി കൂടുതൽ വഷളാകുകയായിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി അഞ്ച് ലെഫ്റ്റനന്റ് ജനറൽ ലെവൽ ചർച്ചകൾ ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടന്നു. പ്രതിരോധ മന്ത്രിമാരും ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇരുരാജ്യങ്ങളും പാംഗോഗ് തീരത്തെ നിയന്ത്രണരേഖക്ക് സമീപം സൈനിക ശക്തി വർധിപ്പിച്ചിട്ടുണ്ട്. വൻ ആയുധ ശേഖരവും ഇവിടെ എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക