തിരുവനന്തപുരം: കൊവിഡ് വ്യാപന പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്കാന് നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഏറ്റവും ഒടുവില്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാന്‍ സര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കിയേക്കും എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മദ്യവില്പനശാലകളില് ആളുകള്‍ കൂട്ടംകൂടുന്നത് കൊവിഡ് വ്യാപന സാധ്യത ഉണ്ടാക്കും എന്നുപറഞ്ഞാണ് സര്‍ക്കാര്‍ ബെവ്ക്യൂ ആപ്പ് കൊണ്ടുവന്നത്.
ബ്രിട്ടനില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു
അതേ സർക്കാർ തന്നെയാണ് കൊവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കെ ബാറുകളും ബിയര്‍പാര്‍ലറുകളും തുറക്കാന്‍ അനുമതി നല്‍കുന്നത്. നിലവില്‍ ബാറുകളിലെ പ്രത്യേക കൗണ്ടറുകള്‍ വഴിയുളള പാഴ്സലുകള്‍ മാത്രമാണ് നല്‍കുന്നത്. ബെവ്കോ ആപ്പില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ മദ്യം വില്ക്കാന് പാടുളളൂ എന്നാണ് ചട്ടം. സംസ്ഥാനത്തെ രോഗികളുടെ എണ്ണം ഞായറാഴ്ച മൂവായിരം കടന്നിരുന്നു. എന്നാല്‍ ഇന്നലെ അത് 1648ആയി.
പരിശോധനയിലെ എണ്ണത്തിലെ കുറവാണ് ഒറ്റദിവസംകൊണ്ട് രോഗികളുടെ എണ്ണം ഇത്രത്തോളം കുറയാന്‍ കാരണമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പരിശോധനകളുടെ എണ്ണം സംസ്ഥാനത്ത് കുറവാണെന്ന് നേരത്തേ തന്നെ ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ പരിശോധകളുടെ എണ്ണം കൂട്ടി എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കാരണമില്ലാതെ പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നത് കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ഉറവിടമറിയാത്ത സമ്പർക്കരോഗികളുടെ എണ്ണവും സംസ്ഥാനത്ത് കൂടുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച 1648പേരില്‍ 112 പേരുടെയും സമ്പർക്ക ഉറവിടം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക