റേഷന്‍കാര്‍ഡുടമകള്‍ക്ക് സപ്ലൈകോ വഴി ഓണത്തിന് വിതരണം ചെയ്ത കിറ്റിലെ പപ്പടത്തിന് ഗുണനിലവാരം ഇല്ല. തുടർന്ന് പപ്പട കമ്പനിക്ക് വിലക്കേര്‍പ്പെടുത്തി. ഒരുമാസത്തേക്ക് ലേലത്തില്‍ പങ്കെടുക്കുന്നതില്‍ മാത്രമാണ് വിലക്ക്.
പപ്പടത്തില്‍ ഈര്‍പ്പത്തിന്റെയും, സോഡിയം കാര്‍ബണേറ്റിന്റെയും അളവും ക്ഷാരാംശവും അനുവദനീയമായതിലും കൂടുതലാണെന്ന് കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച്ച് ആന്റ് ഡെവലപ്പ്മെന്‍്റ് (സിഎഫ്ആര്‍ഡി) നടത്തിയ പരിശോധയില്‍ കണ്ടെത്തിയിരുന്നു. ഹഫ്സര്‍ ട്രേഡിങ് കമ്ബനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് നല്കി വന്നത്. ഓണക്കിറ്റിലെ ശര്‍ക്കരയ്ക്കും ഗുണനിലവാരം ഇല്ലെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
പപ്പടത്തിലെ ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നിരിക്കെ ഓണക്കിറ്റിലെ പപ്പടത്തില്‍ ഈര്‍പ്പം 16.06 എന്ന ഉയര്‍ന്ന ശതമാന കണക്കാണെന്ന് കണ്ടെത്തിയിരുന്നു. 2.3 ശതമാനത്തിനുള്ളിലായിരിക്കേണ്ട സോഡിയം കാര്‍ബണേറ്റിന്റെ അളവ് 2.44 ശതമാനമാണ്. പി എച്ച് മൂല്യം 8.5 ല്‍ കൂടരുതെന്നാണ്. എന്നാല്‍ സാംപിളുകളില്‍ ഇത് 9.20 ആണ്. ആദ്യഘട്ടത്തില്‍ വിതരണം ചെയ്ത 81.27 ലക്ഷം ഓണ കിറ്റുകളിലെ പായ്ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ പരിശോധനാഫലമാണ് പുറത്ത് വന്നത്. ഇതിന് ശേഷം വാങ്ങിയ അഞ്ച് ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്.
ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍
ഫഫ്സര്‍ ട്രേഡിങ് കമ്ബനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് എത്തിച്ചത്. കേരള പപ്പടത്തിനായാണ് ടെണ്ടര്‍ നല്‍കിയതെങ്കിലും ആ പേരില്‍ വാങ്ങിയത് ഉഴുന്നിന്റെ അംശം തീരെയില്ലാത്ത തമിഴ്നാട്ടില്‍ നിന്നുള്ള അപ്പളമാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന പരിശോധനാഫലം വന്നതോടെ പപ്പടം അടിയന്തരമായി തിരിച്ചുവിളിക്കാന്‍ ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍, ഡിപ്പോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാനായി, വാങ്ങിയതിന്റെയും വിറ്റതിന്റെയും മാറ്റി നല്കിയതിന്റെയും റിപ്പോര്‍ട്ട് പര്‍ച്ചേസ് ഹെഡ് ഓഫീസില്‍ നല്‍കണമെന്നും അറിയിച്ചട്ടുണ്ട്. 81 ലക്ഷം പാക്കറ്റ് പപ്പടമാണ് തിരിച്ചെടുക്കേണ്ടത്. എന്നാല്‍ കിറ്റ് കിട്ടിയവരില്‍ ബഹുഭൂരിപക്ഷവും ഇത് ഉപയോഗിച്ചു കഴിഞ്ഞതിനാല്‍ തിരിച്ചെടുക്കല്‍ നടക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക