ലോകജനത ഇന്ന് വലിയൊരു മഹാമാരിക്ക് മുന്നിലാണ്. അതിനെ തരണം ചെയ്ത് ജീവിതം പഴയതുപോലെ ആക്കി എടുക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിലാണ് ഓരോരുത്തരും. ലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാത്തതും കോവിഡ് രോഗത്തെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതുമെല്ലാം രോഗത്തെ അല്പം വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലേക്ക് എത്തിക്കുന്നുണ്ട്. കുട്ടികളിലും മുതിര്‍ന്നവരിലും പ്രായഭേദമന്യേ ഇത് ബാധിക്കുന്നുണ്ട്. എന്നാല്‍ ഓരോ അവസ്ഥയിലും ലക്ഷണങ്ങള്‍ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യവും…
കുട്ടികളില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത് അവരില്‍ പ്രത്യക്ഷമായ രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ല എന്നുള്ളത് തന്നെയാണ്. അതുകൊണ്ട് അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും തരത്തില്‍ കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻതന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാതെ അധികൃതരേയോ ആരോഗ്യവകുപ്പിനേയോ അറിയിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരം കാര്യങ്ങള്‍ ചെയ്യുക.
പോക്സോ കേസുകളില്‍ ഹൈക്കോടതിയുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ
പനിയാണ് കോവിഡിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നെങ്കിലും എല്ലാവരിലും പനി കാണണമെന്നില്ല. കുട്ടികളില്‍ പ്രത്യേകിച്ച് ഈ ലക്ഷണങ്ങള്‍ കുറവായിരിക്കും. അതുകൊണ്ട് പനിയില്ല എന്ന് കരുതി അത് കോവിഡ് 19 ആവാതിരിക്കുന്നതിനുള്ള സാധ്യതയില്ല. ഇത്തരം കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ മാതാപിതാക്കള്‍ നല്‍കേണ്ടതുണ്ട്.
ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ ഉള്ള കുട്ടികളിൽ മൂക്കൊലിപ്പ്, ചുമ അല്ലെങ്കില്‍ തൊണ്ടവേദന എന്നിവ ഉണ്ടാകാം. അതുകൊണ്ട് തന്നെ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി പ്രതിസന്ധിയിലാവേണ്ട ആവശ്യമില്ല. ഓരോ അവസ്ഥയിലും നിങ്ങള്‍ ഇത്തരം അവസ്ഥകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതെ വിടരുത്. ഇത്തരം അസുഖങ്ങളുള്ള കുട്ടികളെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ചില കുട്ടികള്‍ക്ക് ഛര്‍ദ്ദി, വയറിളക്കം അല്ലെങ്കില്‍ ഓക്കാനം എന്നിവ ഉണ്ടാകാം. ഇതെല്ലാം പലപ്പോഴും കോവിഡ് ലക്ഷണങ്ങളില്‍ പെടുന്നത് തന്നെയാണ്.
COVID-19 ഉള്ള മിക്ക മുതിര്‍ന്നവര്‍ക്കും അവരുടെ ഗന്ധം നഷ്ടപ്പെടുന്നതായി കണ്ടെത്തിയിരുന്നു. ചെറുപ്പക്കാരില്‍ ഈ ലക്ഷണം വിലയിരുത്തിയിട്ടില്ല, എന്നാല്‍ കുട്ടികള്‍ക്ക് അവരുടെ രുചിയോ ഗന്ധമോ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കുട്ടികള്‍ പറയുമ്പോള്‍ അതിനെ ഗൗരവത്തോടെ കാണേണ്ടതാണ്. കുട്ടികള്‍ക്ക് പേശി വേദനയോ തലവേദനയോ ഉണ്ടാകാം. കുട്ടികള്‍ക്ക് തലവേദന ഒരു സാധാരണ സംഗതിയാണ്. എന്നാല്‍ പേശിവേദനേ അഥവാ മസില് വേദന കുട്ടികള്‍ പറയുന്നുണ്ടെങ്കില്‍ ഉടനേ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
തെരുവോര കച്ചവടക്കാര്‍ക്ക് ഡിജിറ്റല്‍ പണമിടപാടിനുള്ള സൗകര്യമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി
ആശയക്കുഴപ്പം, പനി, നെഞ്ചിലെ മര്‍ദ്ദം അല്ലെങ്കില്‍ വേദന, കഴുത്തു വേദന, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, നീല അല്ലെങ്കില്‍ വെളുത്ത മുഖം, ഉണര്‍ന്നിരിക്കാനുള്ള കഴിവില്ലായ്മ, കഠിനമായ വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇവയും ഒരിക്കലും അവഗണിക്കരുത്. ഇവയിൽ ഏതെങ്കിലുമൊക്കെ ലക്ഷണങ്ങൾ കുഞ്ഞുങ്ങൾക്കുണ്ടെങ്കിൽ ഗൗരവത്തോടെ കാണുകയും ശിശുരോഗ വിദഗ്ധനുമായി ബന്ധപ്പെടുകയും ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക