ന്യൂഡല്‍ഹി: റദ്ദാക്കിയ ജനശതാബ്ദി ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതായി റെയില്‍വേ ബോര്‍ഡ് ചെയര്മാന് അറിയിച്ചതായി എം.കെ രാഘവന് എംപി. ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍വീസ് തുടരാന്‍ തീരുമാനിച്ചത്.
കോവിഡ് കാലത്തെ യാത്രക്കാരുടെ കുറവു മൂലം ജനശതാബ്ദി ട്രെയിൻ സർവീസുകൾ റദ്ധാക്കിയിരുന്നു. ഇത് പിന്‍വലിക്കണമെന്നാശ്യപ്പെട്ട് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വിനോദ് കുമാര്‍ യാദവുമായി ഇന്നലെ വൈകുന്നേരം നേരിട്ടു നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനമുണ്ടായത്.
കഴിഞ്ഞ ചൊവ്വാഴ്ചത്തെ ഉത്തരവനുസരിച്ച് രാജ്യത്ത് റദ്ദാക്കിയ ഏഴു സര്‍വീസുകളില്‍ കേരളത്തില്‍ നിന്നു രണ്ടു ജനശതാബ്ദി ഉള്‍പ്പെടെ മൂന്നു സര്‍വീസുകളാണ് ഇന്നു മുതല്‍ നിര്‍ത്തലാക്കാന്‍ നിര്‍ദേശിച്ചത്. ട്രെയിനുകള്‍ നിര്‍ത്താലാക്കാനുള്ള നീക്കത്തില്‍ നിന്നും റെയില്‍വേ പിന്മാറിയില്ലെങ്കില് സംസ്ഥാനത്തെ മുഴുവന്‍ എം.പിമാരുമായി ആലോചിച്ച് പ്രക്ഷോഭമാരംഭിക്കുമെന്ന് എം.കെ രാഘവന് എം.പി പറഞ്ഞിരുന്നു.
തിരുവനന്തപുരം – കണ്ണൂര്‍, തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിയും തിരുവനന്തപുരം – എറണാകുളം വേണാട് സ്പെഷ്യല്‍ ട്രെയിനുമാണ് യാത്രക്കാരുടെ എണ്ണം 25 ശതമാനത്തില്‍ കുറവായതിനാൽ സർവീസുകൾ നിര്‍ത്താലാക്കാനുള്ള നീക്കം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക