മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കും മകന് ആദിത്യ താക്കറെയ്ക്കുമെതിരെ ട്വിറ്ററില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് ചോദ്യം ചെയ്ത് യുവതി നല്കിയ ഹരജി പരിഗണിക്കവെ ബോംബെ ഹൈക്കോടതി നടത്തിയ നിരീക്ഷണം ശ്രദ്ധേയമാകുന്നു.
ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം; നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല
ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരം നൽകിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം എന്തും വിളിച്ചു പറയുന്നതിനുള്ള അവകാശമല്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. യുവസേന നേതാവ് രോഹന് ചവാന് ഉള്‍പ്പെടെ നിരവധി പേര് നല്കിയ പരാതികളെ തുടര്‍ന്നാണ് യുവതിയ്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. പൊലിസ് കോടതിയെ അറിയിച്ചത് കേസില്‍ സുനൈന സഹകരിക്കുന്നില്ലെന്നാണ്. സൈബര്‍ കേസില്‍ സുനൈനയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
ബാക്കി രണ്ട് കേസുകളില്‍ പൊലിസ് സ്റ്റേഷനില്‍ ഹാജാരാവാന്‍ സുനൈനയ്ക്ക് നോട്ടിസ് അയച്ചിരുന്നുവെങ്കിലും അവര്‍ ഹാജരായിരുന്നില്ല. എന്നാല്‍ അവരുടെ അഭിഭാഷകന് പറയുന്നത് അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്നാണ് സുനൈന സ്റ്റേഷനില്‍ ഹാജരാകാത്തത് എന്നാണ്.
അടുത്ത രണ്ടാഴ്ച്ചത്തേക്ക് ഹരജിക്കാരിയായ സുനൈന ഹോളിയെ അറസ്റ്റ് ചെയ്യരുതെന്നും എസ്എസ് ഷിന്‍ഡെ, എംഎസ് കാര്‍ണിക് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിക്കുകയുണ്ടായി. അന്വേഷണവുമായി സഹകരിക്കുമെന്ന് സുനൈന ഉറപ്പ് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ച കാലയളവില്‍ പൊലിസിന്റെ ഭാഗത്ത് നിന്ന് അറസ്റ്റ് നടപടികള്‍ ഉണ്ടായാല്‍ കോടതിയെ സമീപിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക