കൊച്ചി: സ്വര്‍ണക്കടത്ത്, ബെംഗളൂരു മയക്കുമരുന്ന് കടത്ത് കേസ് എന്നിവയുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ ശേഖരിക്കാനുള്ള തയാറെടുപ്പുമായി എന്‍ഫോഴ്സ്മെന്റ്. ഇതിന്റെ ഭാഗമായി ബംഗളൂരു നാര്‍ക്കോട്ടിക്സ് ബ്യൂറോയില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രികരിച്ചാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തെ പണമിടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്.
എം.ശിവശങ്കറിന്റെ നിയമനം സർക്കാർ പുനഃപരിശോധിക്കുന്നു
ബെംഗളൂരു ലഹരിക്കടത്ത് കേസിലെ പ്രധാന പ്രതി അനൂപ് മുഹമ്മദിന്റെ മൊഴി അടക്കം ലഭ്യമായ എല്ലാ തെളിവുകളും കൈമാറണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ബംഗളൂരു നാര്‍ക്കോട്ടിക്സ് ബ്യൂറോയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇ.ഡി സംശയിക്കുന്ന സിനിമ താരങ്ങളടക്കമുള്ളവരുമായി ബിനീഷിന് ഏതെങ്കിലും പണമിടപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കും. നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക