ന്യൂഡല്‍ഹി: പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതില്‍ വീഴ്ച വരുത്തിയത് ആരോപിച്ച് ആമസോണിനും ഫ്ലിപ്കാർട്ട്സിനും ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തി. ഡെലിവർ ചെയ്യുന്ന സാധനങ്ങൾ കൂടുതലായി പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിയുന്നത് തടയണമെന്ന് ആദിത്യ ദുബെ നല്കിയ പരാതിയാണ് എന്‍ ജി ടി പരിഗണിച്ചത്.
കൊവിഡ് ഭേദമായി ആശുപത്രി വിട്ട മുന്‍ കേന്ദ്ര മന്ത്രി രഘുവന്‍ഷ് പ്രസാദ് സിങ് അന്തരിച്ചു
പ്ലാസ്റ്റിക് തിരികെ ശേഖരിക്കാന്‍ ഇകൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ബോര്‍ഡ് നടപടിയുറപ്പാക്കണമെന്നും എന്‍ജിടി നേരത്തെ നിര്‍ദേശിച്ചിരുന്നു. നടപടിയുടെ റിപ്പോര്‍ട്ട് നല്‍കണമെന്നും കേസ് പരിഗണിക്കുമ്പോൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പർ ഹാജരാകണമെന്നും എന്‍ജിടി പറഞ്ഞു. കേസ് അടുത്ത മാസം 14ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക