മലപ്പുറം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്കു പോകാൻ സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ എന്ത് തെറ്റാണുള്ളതെന്നു മന്ത്രി കെ.ടി.ജലീൽ. ഇഡി ഓഫിസിലേക്ക് ഔദ്യോഗിക പകിട്ടിൽ പോകേണ്ടെന്നു കരുതി. സ്വന്തമായി ഒരു വാഹനം ഇല്ലാത്തതുകൊണ്ട് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചു. അതിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്നു മന്ത്രി പറഞ്ഞു.
ആലപ്പുഴയിൽ രണ്ടര വയസ്സുകാരനെ കടലിൽ കാണാതായി; തിരയിൽ പെട്ടത് കടൽ കാണാൻ അമ്മക്കൊപ്പം എത്തിയ കുട്ടി
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണു മന്ത്രിയെ ഇഡി ചോദ്യം ചെയ്തത്.ചോദ്യം ചെയ്യലിനു ഹാജരാകാനെത്തിയപ്പോൾ കുടുംബസുഹൃത്തായ അരൂരിലെ വ്യവസായി എം.എസ്.അനസിന്റെ വീട്ടിലേക്കാണു ജലീൽ ഔദ്യോഗിക വാഹനത്തിലെത്തിയത്. സ്റ്റേറ്റ് കാർ അവിടെയിട്ട് അനസിന്റെ സ്വകാര്യവാഹനത്തിൽ ഇഡിയുടെ കൊച്ചി ഓഫിസിലെത്തി. മൊഴി നൽകിയ ശേഷം അദ്ദേഹം മടങ്ങിയതും അനസിന്റെ വാഹനത്തിലാണ്.
തിരഞ്ഞെടുപ്പു പ്രചാരണത്തിനുൾപ്പെടെ ആലപ്പുഴ ജില്ലയിലെ പാർട്ടി പരിപാടികൾക്ക് എത്തുമ്പോൾ ജലീൽ ഉപയോഗിച്ചിരുന്നത് അനസിന്റെ വാഹനമായിരുന്നു.
പിന്നാലെയുണ്ടായ ആരോപണങ്ങളിൽ പ്രതികരണവുമായി മന്ത്രി ജലീൽ സമൂഹമാധ്യമത്തിൽ രംഗത്തെത്തി. കല്ലുവച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പക തീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ടെന്നും ഇപ്പോഴും അത് തുടരുന്നുവെന്നും അദ്ദേഹം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക