ശ്രീനിവാസന്- സത്യന് അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങിയ പൊളിറ്റിക്കല്‍ സറ്റയറായ സന്ദേശം എന്ന സിനിമ എല്ലാക്കാലത്തെയും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. സിനിമ ഇറങ്ങിയ കാലം മുതല്‍ സന്ദേശത്തിനെതിരെ രാഷ്ട്രീയപരവും അല്ലാത്തതുമായ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.
ഇന്ത്യ ചൈന അതിർത്തി സംഘർഷം; ചരിത്രവും വർത്തമാനവും, കാണാം ഓഗ്മെന്റഡ് റിയാലിറ്റി വീഡിയോയിലൂടെ
സിനിമ ഇറങ്ങി മുപ്പത് വര്‍ഷത്തിന് ശേഷം ഇപ്പോഴും സന്ദേശം സിനിമയിലെ അരാഷ്ട്രീയതയെക്കുറിച്ച് ലേഖനങ്ങളും നിരീക്ഷണങ്ങളും വരുന്നു. സന്ദേശത്തില്‍ കോണ്‍ഗ്രസുകാരെയും കമ്മ്യൂണിസ്റ്റുകാരെയും ഒരുപോലെ വിമര്‍ശിച്ചിട്ടും ഒരു കൂട്ടരില്‍ നിന്ന് മാത്രമാണ് വിമര്‍ശനങ്ങള്‍ ഉണ്ടായതെന്നാണ് സംവിധായകന് സത്യന് അന്തിക്കാട് വ്യക്തമാക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അഭിമുഖ സംഭാഷണം നടത്തിയപ്പോഴാണ് സത്യന് അന്തിക്കാട് തന്റെ സിനിമയെ മുന്‍നിര്‍ത്തി ചോദ്യങ്ങൾ ചോദിച്ചത്. ഇതിന് ഉമ്മന്‍ചാണ്ടി മറുപടിയും നല്‍കുന്നുണ്ട്. സന്ദേശം കൂടാതെ ഇന്ത്യന്‍ പ്രണയകഥ എന്ന തന്റെ ചിത്രത്തെ മുന്‍നിര്‍ത്തിയും സത്യന് ചോദ്യങ്ങള്‍ ചോദിക്കുന്നു.
തന്റെ സിനിമ മുന്‍നിര്‍ത്തിയുളള സത്യന്റെ ചോദ്യങ്ങളും ഉമ്മന്‍ചാണ്ടിയുടെ മറുപടിയും
1. ശ്രീനിവാസന് എഴുതി ഞാന്‍ സംവിധാനം ചെയ്ത ‘സന്ദേശം’ എന്ന സിനിമ 30 കൊല്ലമായി ഇപ്പോഴും പ്രസക്തമായി നില്‍ക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാരെയും കോണ്‍ഗ്രസുകാരെയും ഒരേപോലെ ഞങ്ങള്‍ അതില്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, കമ്യൂണിസ്റ്റുകാരില്‍നിന്ന് എനിക്കും ശ്രീനിക്കും ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായി. ഭീഷണിക്കത്തുകള്‍ വന്നു. എന്നാല്‍, കോണ്‍ഗ്രസുകാര്‍ അനങ്ങിയില്ല. ?
ഉമ്മന്‍ചാണ്ടിയുടെ മറുപടി
കോണ്‍ഗ്രസ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാറില്ല. ആരെങ്കിലും അങ്ങനൊരു സമീപനം എടുത്താല്‍ നേതൃത്വം ഇടപെട്ട് തടയും. തെറ്റ് ചൂണ്ടിക്കാണിക്കാന്‍ ഒരാളുണ്ടാവുക എന്നത് പൊതുപ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ സഹായകമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. പത്രങ്ങളുടെ സ്വാധീനം അതല്ലേ. അടിയന്തരാവസ്ഥയില്‍ പല നന്മകളും ഉണ്ടായി. എന്നാല്‍, പത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സെന്‍സറിങ് ഒരു വലിയ പോരായ്മയായിരുന്നു. മാധ്യമങ്ങളെ നിയന്ത്രിച്ചത് അന്ന് വലിയ തെറ്റായിപ്പോയി.
2. രാഷ്ട്രീയം ഈ അടുത്തകാലത്ത് ഒരു തൊഴിലായി മാറുന്ന ശൈലി ഉണ്ട്. ഞാന്‍ ചെയ്ത ‘ഇന്ത്യന്‍ പ്രണയകഥ’എന്ന സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ചത് രാഷ്ട്രീയം തൊഴിലാക്കിയ ഒരു കഥാപാത്രത്തെയാണ്?
ഉമ്മന്‍ചാണ്ടിയുടെ മറുപടി
സ്വാതന്ത്ര്യസമര കാലത്ത് പൊതുജീവിതം എന്നത് ത്യാഗമായിരുന്നു. നഷ്ടപ്പെടലുകള്‍ മാത്രമാണ് അന്നുണ്ടായിരുന്നത്. സ്വാതന്ത്ര്യം കിട്ടിയശേഷം നമ്മുടെ രാജ്യത്ത് ഒന്നുമില്ലാത്ത സ്ഥിതിയായിരുന്നു. ഭക്ഷിക്കാന്‍ ഗോതമ്ബുവരെ അമേരിക്കയില്‍ നിന്നുവരുന്ന സ്ഥിതി. അക്കാലത്ത് രാഷ്ട്രീയപ്രവര്‍ത്തനം സേവനത്തിന്റേതായി മാറി. മൂന്നാമത്തെ ഒരുഘട്ടമാണ് സത്യന് ഇപ്പോള്‍ ചൂണ്ടിക്കാണിച്ചത്. രാഷ്ട്രീയം തൊഴിലാക്കിയാല്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക