വയനാട്: ജീവനം പദ്ധതി പ്രകാരം ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് സഹായം ലഭിച്ചിരുന്നപ്പോൾ യാത്രക്കും മരുന്നിനും അവർക്ക് ബുദ്ധിമുട്ടേണ്ടി വന്നിരുന്നില്ല. 3000 രൂപയായിരുന്നു ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ധനസഹായം ഡയാലിസിസ് കേന്ദ്രങ്ങൾ വഴി ആക്കിയതോടെ രോഗികൾ ചികിത്സയ്ക്കായി വലയുകയാണ്.
പദ്ധതിയിൽ രജിസ്റ്റർ ചെയ്ത രോഗികൾ ആശുപത്രിയിൽ പോകാൻ പോലും വഴിയില്ലാത്ത അവസ്ഥയിലാണ്. കണ്ണൂർ ചന്ദനക്കാംപാറ സ്വദേശിനി മേരി ജോസഫ് ആരോഗ്യ ഇൻഷൂറൻസ് സൗകര്യം ലഭിക്കുന്ന ആശുപത്രി തേടി ഒടുവിൽ മാന്തവാടിയിൽ വന്നാണ് ഡയാലിസിസ് ചെയ്യുന്നത്.
ജില്ലാ പഞ്ചായത്തുകളുടെ നേതൃത്വത്തിലായിരുന്നു ജീവനം പദ്ധതി നടപ്പാക്കിയിരുന്നത്. എന്നാൽ അടുത്തിടെ ഇറങ്ങിയ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുക രോഗികൾക്ക് നൽകുന്നത് ഒഴിവാക്കി പകരം ഡയാലിസിസ് ചെയ്യുന്ന ആശുപത്രികളിലേക്ക് അനുവദിച്ചു. വയനാട് ജില്ലയിൽ മാത്രം 450 ഓളം രോഗികളാണ് പദ്ധതിയിൽ രജിസ്ട്രർ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക