തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോ പ്രചരിപ്പിച്ച മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട ഷെറിന് പിന്നീട് ഫോണില്‍ വിളിക്കുകയും സൗഹൃദത്തിലാവുകയുമായിരുന്നു. പെൺകുട്ടിയെ നിർബന്ധിച്ച് നഗ്നഫോട്ടോ വാങ്ങി സുഹൃത്തുക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ വഴി അയച്ചുകൊടുക്കുകയും ചെയ്തു.
കൃത്യത്തിനുപയോഗിച്ച മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍, പെൻഡ്രൈവുകൾ എന്നിവ പ്രതികളില്‍ നിന്ന് കണ്ടെത്തി. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് (പോക്സോ കോടതി) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശാസ്തവട്ടം കടേഷ് ഭവനില്‍ കുക്കു എന്ന റോബിന്‍രാജ് (25), ശാസ്തവട്ടം ശാസ്താ നഗര്‍ ബ്ലോക്ക് നമ്പർ -39ല്‍ ഷെറിന് എസ്.എസ്. (24), ശാസ്തവട്ടം ബി.എസ് ഭവനില്‍ വിനോദ് (33) എന്നിവരെയാണ് തിരുവനന്തപുരം സൈബര്‍ ൈക്രം പൊലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക