ഒരൊറ്റ ലൊക്കേഷനിൽ നെടുനീളൻ സിംഗിൾ ഷോട്ടിൽ ഒരൊറ്റ കഥാപാത്രത്തെ മാത്രം ഉപയോഗിച്ച് വേറിട്ടൊരു ഡാര്‍ക്ക് ത്രില്ലര്‍ അനുഭവമാവുകയാണ് ദി അണ്‍യൂഷ്വല്‍ ടൈം എന്ന ഹ്രസ്വ ചിത്രം. കോവിഡിന്റെ പശ്ചാത്തലത്തിൽ പരിമിതകൾക്കുള്ളിലും ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയുടെ പരിശ്രമമാണ് ഈ ചിത്രം.
ചൈനീസ് ഒളിപ്പോര്: ഇന്ത്യൻ പ്രധാനമന്ത്രി ഉൾപ്പടെ സൈബർ വലയിൽ, രക്ഷക്കായി ട്രായ്
പുരുഷാധിപത്യത്തിന്റെ ഭീകരതയാണ് ചിത്രത്തിലുടനീളം കാണിച്ചിരിക്കുന്നത്. പതിനേഴ് മിനിറ്റലധികം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ പത്തു മിനിറ്റലധികവും ചിത്രീകരിച്ചിരിക്കുന്നത് സിംഗിള്‍ ഷോട്ടിലാണ്. കഥാപാത്രം പ്രേക്ഷകനോട് നേരിട്ടു സംവദിക്കുന്ന രീതിയിലാണ് ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.
കഥയില്‍ പ്രേക്ഷകനേയും കഥാപാത്രമാക്കുകയാണ് ഇത്തരമൊരു സംവദന രീതിയുടെ ലക്ഷ്യമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പുരുഷ വിഭ്രാന്തിയും കാഴ്ചക്കാരനും തമ്മിലുള്ള മാനസിക സംഘര്‍ഷമാണ് ചിത്രം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക