ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്കു പിന്നാലെ സൈബർ ആക്രമണത്തിനും കോപ്പുകൂട്ടുകയാണു ചൈന. ചൈനീസ് സേനയും സിഐഎ ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ ഏജൻസികളും യുഎസ് കേന്ദ്രീകരിച്ചുള്ള ആഗോള ടെക് ഭീമന്മാരും ഉപയോക്താക്കളുടെ രഹസ്യഡേറ്റകൾ ചോർത്തുന്നതായും വെളിപ്പെട്ടതാണ്. ഈ സന്ദർഭത്തിലാണു രാജ്യത്തെ ആശങ്കപ്പെടുത്തുന്ന തീരുമാനം ട്രായ് (ടെലികോ അതോറിറ്റി ഓഫ് ഇന്ത്യ) കൈകൊണ്ടിരിക്കുന്നത്. ഇന്ത്യയിലുള്ള ആഗോള ആശയവിനിമയ ആപ്ലിക്കേഷനുകൾക്കു യാതൊരു നിയന്ത്രണവും വേണ്ടെന്നാണു ട്രായ് പറയുന്നത്.സൈബർ ആക്രമണങ്ങളും വ്യക്തിസുരക്ഷയും മുൻനിർത്തി രാജ്യം കൂടുതൽ നിയന്ത്രണങ്ങളിലേക്കു പോകുമെന്ന റിപ്പോർട്ടുകൾക്കിടെയാണു ട്രായ്യുടെ ശുപാർശ.
വാട്സാപ്പ്, ഫെയ്സ്ബുക് മെസഞ്ചർ, ആപ്പിൾ ഫെയ്സ്ടൈം, ഗൂഗിൾ ചാറ്റ്, സ്കൈപ്പ്, ടെലിഗ്രാം, മൈക്രോസോഫ്റ്റ് ടീംസ്, സിസ്കോ വെബെക്സ്, സൂം തുടങ്ങിയവയുടെ സേവനങ്ങളിലൊന്നും നിയന്ത്രണം വേണ്ടെന്നാണു ട്രായ് പയുന്നത്. ഇപ്പോഴുള്ള നിയന്ത്രണം പോലും വേണ്ടെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു.
സ്വർണക്കടത്ത് : മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യത്തിൽ വ്യക്തത വരുത്താതെ കേന്ദ്രം
ഉപയോക്താക്കളുടെ കോളുകളും മെസേജുകളും തടസ്സപ്പെടുത്താൻ നിയമങ്ങൾ ഉണ്ടാകരുത്. ഇടപെടൽ നിർബന്ധമാക്കുന്നത് ഇത്തരം ആപ്പുകളെ ദുർബലപ്പെടുത്തുമെന്നും നിയമവിരുദ്ധർ രംഗം കയ്യടക്കാമെന്നും ടെലികോം റഗുലേറ്റർ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ നിയന്ത്രണത്തിനും സൂക്ഷ്മ പരിശോധനയ്ക്കും വേണ്ടി കഠിനമായി വാദിക്കുന്ന കേന്ദ്ര ടെലികോം–ഐടി മന്ത്രി രവിശങ്കർ പ്രസാദ് ഉൾപ്പെടെയുള്ളവരുടെ നിലപാടിനോടു വിരുദ്ധമാണു ട്രായ്യുടെ ശുപാർശകൾ എന്നതും ശ്രദ്ധേയമാണ്. 2018ൽ രാജ്യത്തുടനീളം ആൾക്കൂട്ട വിചാരണകൾ വ്യാപകമായ പശ്ചാത്തലത്തിൽ, നിയമവിരുദ്ധമായ സന്ദേശങ്ങളുടെ യഥാർഥ ഉറവിടം വെളിപ്പെടുത്താനും ഇത്തരം വ്യാജ സന്ദേശങ്ങൾ ആദ്യമായി അയച്ചവരെ കണ്ടെത്താൻ സഹായിക്കാനും രവിശങ്കർ പ്രസാദ് വാട്സാപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
ഫെയ്സ്ബുക്കിന്റെ സഹ കമ്പനിയായ വാട്സാപ്പ് ഇതിനോടു ശക്തമായി വിസമ്മതിച്ചു. പ്ലാറ്റ്ഫോം എല്ലാ ആശയവിനിമയങ്ങളും എൻക്രിപ്റ്റഡ് ആണെന്നായിരുന്നു വാദം. ടെലികോം സെക്രട്ടറി അൻഷു പ്രകാശിനു ട്രായ് സമർപ്പിച്ച ‘റെഗുലേറ്ററി ഫ്രെയിംവർക്ക് ഫോർ ഒടിടി കമ്യൂണിക്കേഷൻ സർവീസസ്’ സംബന്ധിച്ച ശുപാർശകളിൽ വാട്സാപ്പ് ഉൾപ്പെടെ ഒരു സ്ഥാപനത്തെയും ഉൾപ്പെടുത്തിയിട്ടില്ല. മൊബൈൽ ഓപ്പറേറ്റർമാരുടെ സംഘടന സിഒഎഐ (സെല്ലുലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ) തീരുമാനത്തെ വിമർശിച്ചു രംഗത്തെത്തി. ഇത്തരം സൂക്ഷ്മ പരിശോധനയുടെ അഭാവത്തിൽ ഒടിടി (ഓവർ ദ് ടോപ്) സേവനം നൽകുന്നവർ ‘ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി തുടരും’ എന്നു സിഒഎഐ ആരോപിച്ചു.
ജലീലിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം തുടരും
‘ഉചിതമായ സമയം ഇതല്ല’
ട്രായ് ശുപാർശകളെക്കുറിച്ച് കേന്ദ്രസർക്കാരാണു അന്തിമ തീരുമാനമെടുക്കുക. ഒടിടി ആശയവിനിമയ സേവനങ്ങൾ അടിസ്ഥാനപരമായി മൊബൈൽ നെറ്റ്വർക്ക് ഓപ്പറേറ്റർമാരുടെ ശൃംഖലയിലുള്ളതാണ്. എന്നാൽ ഇവ ശബ്ദവും സന്ദേശവും കൈമാറാനുള്ള ആശയവിനിമയോപാധി ആകുമ്പോൾ ടെലികോം കമ്പനികൾക്കു വെല്ലുവിളിയാകും. ‘ഒടിടി സേവനങ്ങൾ എന്ന് വിളിക്കപ്പെടുന്ന സേവനങ്ങളുടെ വിവിധ വശങ്ങൾക്കായി സമഗ്രമായ ഒരു നിയന്ത്രണ ചട്ടക്കൂട് ശുപാർശ ചെയ്യുന്നതിന് ഉചിതമായ സമയമല്ല ഇത്. രാജ്യാന്തര അധികാരപരിധിയിൽ കൂടുതൽ വ്യക്തത വരുമ്പോൾ ഇക്കാര്യം പുതുതായി പരിശോധിക്കാം’– ട്രായ് വ്യക്തമാക്കി.സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച വിഷയത്തിൽ, ഇപ്പോൾ നിയന്ത്രണപരമായ ഇടപെടലുകൾ ആവശ്യമില്ലെന്നും ട്രായ് ചൂണ്ടിക്കാട്ടുന്നു.
റംസിയുടെ മരണം: ലക്ഷ്മി പ്രമോദിന് വേണ്ടി ഉന്നത ഇടപെടൽ, മുഖ്യമന്ത്രി ഇടപെടണമെന്ന് റംസിയുടെ പിതാവ്
ഒടിടി ആശയവിനിമയ സേവനങ്ങളുടെ രൂപം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഉപയോക്താക്കളെ സംബന്ധിച്ചും കൂടുതൽ രൂപമാകുന്നതേയുള്ളൂ. ഇടനിലക്കാരുടെ ഇടപെടൽ തടയുന്ന രീതിയിൽ എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. ആശയവിനിമയത്തിന്റെ വിശദാംശങ്ങൾ മറ്റുള്ളവർക്കു മനസ്സിലാക്കാവുന്ന രൂപത്തിലോ വ്യക്തമായ വാചകത്തിലോ ലഭിക്കുന്നതിനു നിയമം നടപ്പാക്കുന്നത് ഒടിടി സേവനങ്ങളുടെ മുഴുവൻ രൂപഘടനയിലും മാറ്റം വരുത്താൻ ഇടയാക്കും.
അങ്ങനെ സംഭവിച്ചാൽ ഇന്നു വാഗ്ദാനം ചെയ്യുന്ന അതേ നിലവാരത്തിലുള്ള പരിരക്ഷ നൽകില്ല.– ട്രായ് വ്യക്തമാക്കുന്നു. ‘ടെലികോം കമ്പനികൾ കർശനമായ റെഗുലേറ്ററി, ലൈസൻസിങ് ചട്ടക്കൂട് പാലിക്കേണ്ടതുണ്ട്. എന്നാൽ ഒടിടി സേവനം നൽകുന്നവർക്ക് ഈ ചട്ടക്കൂടുകളൊന്നും ബാധകമല്ല. ടെലികോം സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾക്ക് പകരമായി ഈ ഒടിടി സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനാൽ രണ്ടും തമ്മിൽ പൊരുത്തമില്ലാത്ത ഒരവസ്ഥ നിലനിൽക്കുന്നുണ്ടെന്നും സിഒഎഐ ഡിജി എസ്.പി.കോച്ചാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക