തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ നിന്ന് 4000 ജിബിയുടെ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ ഐ എ വീണ്ടെടുത്തു. കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ സ്വപ്നയടക്കമുളള അഞ്ച് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാന്‍ എന്‍ ഐ എ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനുവേണ്ടി നടന് മുകേഷ് ഹാജരായി
2000 ജിബിയുടെ തെളിവുകളാണ് സ്വപ്നസുരേഷ്, സന്ദീപ് എന്നിവരുടെ ലാപ്ടോപ്പ്, മൊബൈല്‍ഫോണ്‍ എന്നിവയില്‍ നിന്നുമാത്രം വീണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം ടെലഗ്രാമിലെയും വാട്സാപ്പിലെയും ചിത്രങ്ങളും വീണ്ടെടുത്തിട്ടുണ്ട്. സ്വപ്നയ്ക്കും സന്ദീപിനും പുറമേ മുഹമ്മദ് ഷാഫി, മുഹമ്മദ് അലി ഇബ്രാഹിം, പി.എം. മുഹമ്മദ് അന്‍വര്‍ എന്നിവരാണ് എന്‍ഐഎ കസ്റ്റഡിയില്‍ ചോദിച്ച മറ്റു പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക