അശ്ലീല വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും വാട്ട്സാപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടതോടെ ഓൺലൈൻ ക്ലാസ് നിർത്തിവെച്ചു. കഴിഞ്ഞ ശനിയാഴ്ച മധ്യപ്രദേശിലെ ഷിയോപൂരിലെ ഒരു സ്കൂളിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള ഇംഗ്ലീഷ് ക്ലാസുകൾ തുടരുന്നതിനിടെയാണ് ഗ്രൂപ്പിൽ അശ്ലീല ദൃശ്യങ്ങൾ ആരോ അപ്ലോഡ് ചെയ്തത്. സ്കൂൾ അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമയി രാജ്യത്തെ സ്കൂളുകൾ പൂർണമായി തുറന്ന് പ്രവർത്തിക്കുന്നില്ല. ഓൺലൈൻ ക്ലാസുകളാണ് നിലവിലുള്ളത്. ഇതിനിടെയാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ക്ലാസുകൾ തുടരുന്നതിനിടെ വിദ്യാർഥികളുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലാണ് അശ്ലീല വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും എത്തിയതെന്ന് മാതാപിതാക്കൾ പറഞ്ഞു. ഉടൻ തന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ഓൺലൈൻ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെച്ചതായും കുറച്ച് ദിവസങ്ങൾക്ക് ക്ലാസ് പുനരാരംഭിക്കുമെന്നും പ്രിൻസിപ്പൽ രോഹിത് ജോൺ വ്യക്തമാക്കി. സ്കൂൾ മാനേജ്മെൻ്റിന്റെ ഭാഗത്ത് നിന്നും യാതൊരു പിഴവും സംഭവിച്ചിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള ഹാക്കിങ് ഇടപാടുകൾ സംഭവിച്ചതായി സംശയിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക