ലഡാക്കില്‍ തുടർന്ന് പോരുന്ന ഇന്ത്യാ – ചൈന അതിര്‍ത്തി സംഘര്‍ഷം ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നടത്തുന്ന നിലവിലുള്ള പരസ്പര ധാരണകളൊന്നും തന്നെ മാനിക്കാൻ ചൈന തയ്യാറാകുന്നില്ല. പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യ എല്ലായ്പ്പോഴും ആഗ്രഹിക്കുന്നത്. പക്ഷെ, രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ എന്ത് ചെയ്യാനും സജ്ജമാണെന്നും ചൈനയെ അറിയിച്ചതായി രാജ്നാഥ് സിങ് വ്യക്തമാക്കി.
ചൈനീസ് ആപ്പുകൾക്ക് പിന്നാലെ ചൈനീസ് മൊബൈലുകൾക്കും ഇന്ത്യയിൽ നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യത
അതിര്‍ത്തി സംബന്ധിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കും വ്യത്യസ്ത അഭിപ്രായമാണ് ഉള്ളത്. 1993-ലും 199-6ലും ഒപ്പിട്ട കരാറുകള്‍ ചൈന ഏകപക്ഷീയമായി ലംഘിക്കുകയായിരുന്നു. എന്നാൽ, കരാര്‍ ലംഘിച്ച് ഇന്ത്യയുടെ ഭാഗത്തേക്ക് കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കം ഇന്ത്യന്‍ സൈനികര്‍ ധീരമായി തടഞ്ഞു. ക്ഷമയും പരിഹാരവും മാത്രമല്ല, ആവശ്യമുള്ളപ്പോള്‍ ധീരതയും സൈന്യം പ്രകടിപ്പിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1960-ല്‍ ഇരുരാജ്യങ്ങളും അംഗീകരിച്ച നിയന്ത്രണരേഖയെ സംബന്ധിച്ച ധാരണകള്‍ ഇന്ത്യ ഇതുവരെ പിന്തുടര്ന്നിട്ടുണ്ട്. പക്ഷെ ചൈന ഇപ്പോഴത് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. നിയന്ത്രണരേഖയെപ്പറ്റി വ്യത്യസ്തമായ അഭിപ്രായമാണ് ഇരുഭാഗത്തുമുള്ളതെന്നാണ് ഇപ്പോള്‍ ചൈനയുടെ പക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക