വെന്റിലേറ്റര്‍ നിര്‍മാണം ആരംഭിക്കാനൊരുങ്ങി കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്പറേഷന് (കെല്‍ട്രോണ്‍). ഒരു വര്‍ഷത്തിനകം വെന്റിലേറ്റര്‍ വിപണിയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. നിർമ്മാണത്തിനായുള്ള കരാർ കെല്‍ട്രോണും ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) കീഴിലെ മെഡിക്കല്‍ സൊസൈറ്റി ഫോര്‍ ബയോമെഡിക്കല്‍ ടെക്നോളജി (എസ്ബിഎംടി) യും ഒപ്പുവെച്ചു.
ഒരൊറ്റ ലൊക്കേഷനിൽ നെടുനീളൻ സിംഗിൾ ഷോട്ടിൽ ഒരൊറ്റ കഥാപാത്രവുമായി ഒരു ഹ്രസ്വചിത്രം
പത്തു വര്‍ഷത്തേക്ക് സൗജന്യമായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാകും. അതിനു ശേഷം ചെറിയ ശതമാനം റോയല്‍റ്റി ഫീസായി കെല്‍ട്രോണ്‍ എസ്ബിഎംടിക്ക് നല്‍കണം. തിരുവനന്തപുരം കരകുളത്തെ കെല്‍ട്രോണ്‍ എക്യുപ്മെന്റ് കോംപ്ലെക്സിലെ സ്ട്രാറ്റജിക് ഇലക്ട്രോണിക്സ് ഗ്രൂപ്പിനാണ് പദ്ധതിയുടെ ചുമതല. ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാക്കി സര്‍ട്ടിഫിക്കേഷനുകള്‍ നേടിയെടുത്ത ശേഷം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങും. നിലവില്‍ അള്‍ട്രാവയലറ്റ് ബാഗേജ് അണുനശീകരണ സംവിധാനം, മള്‍ട്ടി പ്രോബ് തെര്‍മ്മല്‍ സ്കാനര്‍, ഹാന്‍ഡ് ഹെല്‍ഡ് തെര്‍മ്മല്‍ പ്രോബ്, പേപ്പര്‍ ഡിസിന്‍ഫെക്ടര്‍ എന്നിവ കെല്‍ട്രോണ്‍ അരൂര്‍ യൂണിറ്റില്‍ നിര്‍മിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക