യോഷിഹിതെ സുഗയോഷിഹിതെ സുഗ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും. ജപ്പാൻ മുഖ്യ ക്യാബിനറ്റ് സെക്രട്ടറിയാണ് അദ്ദേഹം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ ഷിന്‍സോ ആബെ രാജി വെച്ചതിനാലാണ് എല്‍ഡിപി പുതിയ നേതാവിനെ തിരഞ്ഞെടുത്തത്. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കഴിഞ്ഞ ദിവസം സുഗോയെ പാര്‍ട്ടിത്തലവനായി തിരഞ്ഞെടുത്തിരുന്നു.
ഇന്ത്യാ – ചൈനാ അതിർത്തി സംഘര്‍ഷം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
അതേസമയം, ഇന്ന് നടക്കുന്ന പാര്‍ലമെന്ററി വോട്ടെടുപ്പിലും ഭൂരിപക്ഷം നേടുകയും സുഗ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകുമെന്നാണ് കണക്കാക്കുന്നത്. പ്രതിരോധമന്ത്രി ഷിഗേരു ഇഷിബ മുൻ വിദേശകാര്യ മന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരെയാണ് സുഗ പരാജയപ്പെടുത്തിയത്. 534- ല്‍ 377 വോട്ടുകളാണ് യോഷിഹിതെ സുഗ നേടിയത്. നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആബെയുടെ ജനക്ഷേമപരമായ ഭരണനയങ്ങള്‍ പിന്തുടരാന് ആഗ്രഹിക്കുന്നതായി സുഗെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക