ആലപ്പുഴ: ഒക്ടോബര്‍ മാസത്തോടെ ആലപ്പുഴ ജില്ലയിൽ 10 സീറ്റുകള്‍ ഉള്ള വാട്ടര്‍ ടാക്സി സേവനം ആരംഭിക്കുന്നു. ഈ സംരംഭത്തിലൂടെ ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ജലത്തിലൂടെയുള്ള ടാക്സികള്‍ എന്ന സേവനം സാധ്യമാക്കപ്പെടുകയാണ്. വാട്ടര്‍ ടാക്സിയുടെ പ്രായോഗിക സാധ്യതകള്‍ മനസിലാക്കിയ ശേഷം കഴിഞ്ഞ വര്‍ഷം സംസ്ഥാന ജല ഗതാഗത വകുപ്പ് കൊച്ചി ആസ്ഥാനമായുള്ള നവഗതി എന്ന കമ്പനിക്ക് 4 വാട്ടര്‍ ടാക്സികള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കിയിരുന്നു.
പ്രതിഷേധം അക്രമാസക്തം, പോലീസ് ലാത്തി വീശി, വിടി ബൽറാമിന് പരിക്ക്
സാധാരണ ബോട്ടുകളെ അപേക്ഷിച്ച് പ്രത്യേക മാതൃകയില്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ബോട്ടുകളുടെ ഇന്ധന ഉപയോഗം കുറവായിരിക്കുമെന്നും കൂടുതൽ കാര്യക്ഷമമായിരിക്കുമെന്നും നവഗതി ഫൗണ്ടര്‍ CEO സന്ദിത് തണ്ടാശ്ശേരി പറഞ്ഞു. മണിക്കൂറില്‍ ഏകദേശം 30 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ബോട്ടുകൾക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് വളരെ വേഗത്തില്‍ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കും. വളരെ വേഗതയില്‍ സഞ്ചരിക്കുമ്പോൾ മണിക്കൂറില്‍ 30 ലിറ്റര്‍ ഇന്ധനമായിരിക്കും ഇവ ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 3 മാസം കൊണ്ട് പൂർത്തിയാക്കാവുന്ന ബോട്ടുകളുടെ നിർമാണം കോവിഡ് സാഹചര്യത്തെ തുടർന്ന് 6 മാസമായി നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക